ദോഹ: റിയല്‍എസ്റ്റേറ്റ്, അടിസ്ഥാന^സൗകര്യവികസന മേഖലകളിൽ ബ്രിട്ടനിൽ ഖത്തറിെൻറ വൻ നിക്ഷേപം. ബ്രക്സിറ്റ് വോട്ടെടുപ്പിനുശേഷമാണിതെന്നത് കൂടുതൽ ശ്രദ്ധേയമാണ്. കഴിഞ്ഞ പതിനാറ് മാസത്തിനിടെ ബ്രിട്ടണില്‍ നടത്തിയത് മൂന്നു ബില്യണ്‍ പൗണ്ടിെൻറ നിക്ഷേപമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തറിനെതിരായ ഉപരോധം തുടരുന്നതിനിടെയാണ് ഇത്രയധികം തുകയുടെ നിക്ഷേപം നടത്തിയതെന്നതാണ് ശ്രദ്ധേയം.
അടിസ്ഥാനസൗകര്യവികസനപദ്ധതികളില്‍ 1.1ബില്യണ്‍ പൗണ്ടിെൻറയും റിയല്‍എസ്റ്റേറ്റ് മേഖലയില്‍ 1.7ബില്യണ്പൗണ്ടിെൻറയും നിക്ഷേപമാണ് ഖത്തര്‍ നടത്തിയത്. യുകെയില്‍ അഞ്ചുബില്യണ് പൗണ്ടിെൻറ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നുവര്‍ഷത്തിനുള്ളിലാണ് ഇത്രയധികം തുകയുടെ നിക്ഷേപം നടത്തുന്നത്. ഇതിനോടകം വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്ന് ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു. ബ്രിട്ടെൻറ വിപണിയില്‍ ഖത്തറിന് വിശ്വാസമുണ്ടെന്നും തുടര്‍ന്നും യുകെ സമ്പദ്ഘടന സുശക്തമായി തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.