ദോഹ: മറ്റുള്ളവർ കേൾക്കാൻ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുക മാത്രമല്ല, മറ്റുള്ളവരെ ഹൃദ യം കൊണ്ട് കേൾക്കുക കൂടിയാണ് ഇൗ റേഡിയോ സ്റ്റേഷൻ. ഖത്തറിലെ ആദ്യ മലയാളം എഫ്.എം റേഡി യോ ആയ 98.6 ആണ് രണ്ടാം വർഷത്തിലും താഴ്ന്ന വരുമാനക്കാരായ പ്രവാസികളുെട ഭാര്യമാരെ ഖ ത്തറിൽ കൊണ്ടുവരാൻ അവസരമൊരുക്കിയിരിക്കുന്നത്. ‘ഫോർ മൈ ലൗ–ഞാനും ഞാനുമെൻറാളും’ എന്ന പ്രമേയത്തിലാണ് ഇത്.
പ്രവാസം തുടങ്ങിയിട്ട് വർഷങ്ങളായിട്ടും ഇതുവരെ ഖത്തറിലേക്ക് ഭാര്യമാരെ കൊണ്ടുവരാൻ കഴിയാതിരുന്ന ഒരുപറ്റം പ്രവാസികളുടെ സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. 11 ഖത്തർ പ്രവാസികളുെട ഭാര്യമാരെ സൗജന്യമായാണ് ഖത്തറിൽ എത്തിച്ചിരിക്കുന്നത്. ചുരുങ്ങിയത് 15 വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന താഴ്ന്ന വരുമാനക്കാരായ 11 പ്രവാസികളെ ശ്രോതാക്കളുടെ നാമനിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിൽ എത്തിയ ഇവരുടെ ഭാര്യമാർ ഏപ്രിൽ 22 വരെ പ്രിയതമൻമാരുടെ കൂടെ കഴിയും.
പട്ടാമ്പി സ്വദേശി പടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന, മലപ്പുറം സ്വദേശി ചട്ടുവളപ്പിൽ അബ് ദുൽജബ്ബാറിെൻറ ഭാര്യ ഹാജറ, ഗുരുവായൂർ സ്വദേശി മുട്ടത്ത് ലാസർ ജോർജിെൻറ ഭാര്യ റോസി, ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പിൽ കുഞ്ഞുമോൻ യൂസുഫിെൻറ ഭാര്യ സുഹറ, കൊല്ലം സ്വദേശി അനിൽ കുമാർ ബാലകൃഷ്ണെൻറ ഭാര്യ തങ്കച്ചി, കോഴിക്കോട് സ്വദേശി പാറമണ്ണിൽ മോഹൻദാസിെൻറ ഭാര്യ ലൗലി, കോഴിക്കോട് തെക്കയിൽ അബ്ദുസ്സമദിെൻറ ഭാര്യ റസീന, നാദാപുരം സ്വദേശി യൂസഫിെൻറ ഭാര്യ സാറ, പറവൂർ സലീമിെൻറ ഭാര്യ വാസന്തി, കൊണ്ടോട്ടി ചെറുമണക്കാടൻ സുബൈറിെൻറ ഭാര്യ റുഖിയ, ചാവക്കാട് പണിക്കവീട്ടിൽ ഷിഹാബുദ്ദീെൻറ ഭാര്യ ഷറീന എന്നിവരാണിവർ. വിവിധ വാണിജ്യസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇവരെ എല്ലാ വിധ ചെലവുകളും സൗജന്യമായി വഹിച്ച് റേഡിയോ മലയാളം ഖത്തറിൽ എത്തിച്ചിരിക്കുന്നത്.
ൈഡ്രവർ, കെട്ടുപണി, പെയിൻറിങ് തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഇവർ എല്ലാവരും. 15 വർഷത്തിൽ അധികമായി പ്രവാസലോകത്താണെങ്കിലുംഒരിക്കൽ പോലും ഭാര്യമാരെ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഖത്തറിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഇവർക്ക് സന്ദർശനവുമൊരുക്കും. വിവിധ സ്ഥാപനങ്ങളിൽ സ്വീകരണപരിപാടികളുമുണ്ട്. ‘ഖത്തർ മലയാളികളുടെ സ്വന്തം ചെങ്ങായി’ എന്ന ടാഗ്ലൈനോടെ 2017ൽ ആണ് 98.6 പ്രവർത്തനം തുടങ്ങിയത്.
ഇന്നലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ റേഡിയോ മലയാളം അധികൃതർ ദമ്പതികൾക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. സ്വീകരണ സംഗമം ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് നീലാങ്ഷു ഡേ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ അൻവർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെസി അബ്ദുല്ലത്തീഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.