ദോഹ: ഭീകരവിരുദ്ധ പോരാട്ടത്തിൽ ഖത്തറിന് അതിേൻറതായ സ്ഥാനമുണ്ടെന്നും നിയമ നിർമ്മാണം കൊണ്ടും ആഗോള സഹകരണം കൊണ്ടും ഖത്തർ ഭീകരവാദത്തിനെതിരായി പോരാടുന്നുവെന്നും ദേശീയ ഭീകരവിരുദ്ധ സമിതി ചെയർമാൻ മേജർ ജനറൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ അൻസാരി പറഞ്ഞു. പോലീസ് അക്കാദ മികളുടെയും കോളേജുകളുടെയും രാജ്യാന്തര അസോസിയേഷെൻറ ഏഴാമത് സമ്മേളനത്തിൽ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിലെ പുതിയ പ്രവണതകൾ എന്ന തലക്കെട്ടിൽ സംസാരിക്കു കയായിരുന്നു മേജർ ജനറൽ അൽ അൻസാരി.
തീവ്രവാദത്തിെൻറയും ഭീകരവാദത്തിെൻറയും പേരിലുള്ള എല്ലാ നടപടികളെയും പ്രവർത്തനങ്ങളെയും ഖത്തർ തള്ളിക്കളയുന്നു. ഭൂമുഖത്ത് നിന്നും ഭീകരവാദത്തെയും തീവ്രവാദത്തെയും തുടച്ചു നീക്കുന്നതിനാവശ്യമായ മുഴുവൻ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും അൽ അൻസാരി സൂചിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലും മേഖലാതലത്തിലും ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി കൺവെൻഷനുകളിലും സമ്മേളനങ്ങളിലും ഖത്തർ പങ്കെടുത്തിട്ടുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ഭീകരവിരുദ്ധ പോരാട്ടത്തിൽ ഖ ത്തർ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര–മേഖലാ പ്രമേയങ്ങൾ നടപ്പി ലാക്കുന്നതിനും സുരക്ഷാ മേഖലയിൽ സാങ്കേതിക സഹായം, പരിചയ സമ്പന്നത, വിവര കൈമാറ്റം സാധ്യ മാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും, ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയങ്ങൾക്കനുസൃതവുമായിട്ടാണ് ഖത്തർ ഭീകരവിരുദ്ധ സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് സമിതി ചെയർമാൻ അൽ അൻസാരി പറഞ്ഞു. തീവ്രവാദമെന്നത് ഒരു പ്രത്യേക ദേശീയതയുമായോ സ്വത്വവുമായോ, മതവുമായോ ബന്ധപ്പെട്ടതല്ല. ഇസ്ലാമുമായി ഭീകരവാദത്തെയും തീവ്രവാദത്തെയും ബന്ധിപ്പിക്കുന്നത് തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിെൻറ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാജ്യത്തെ സുരക്ഷയുടെ അപര്യാപ്തത, അവശ്യസാധനങ്ങളുടെ കുറവ്, കുടുംബ ബന്ധങ്ങളുടെ ശൈ ഥില്യം, പാർശ്വവൽകൃത നയങ്ങൾ, സാമൂഹിക സമഗ്രതാ പരിപാടികളുടെ ഇല്ലായ്മ തുടങ്ങിയവയെല്ലാം ഭീകരവാദത്തിന് വിത്തു പാകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും അൽ അൻസാരി പറഞ്ഞു.
നേരത്തെ, ദോഹ ഷെറാട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഇൻറർപാ സമ്മേളനത്തിെൻറ തുടക്കം കുറിച്ചു. 42 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും നാല് അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ളവരും സുരക്ഷാ മേഖലയിലെ വിദഗ്ധരുമാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഗവേഷകർ, അക്കാദമിക് വിദഗ്ധർ, പോലീസ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. സുരക്ഷ സംബന്ധിച്ചും ഭീകരവാദം–തീവ്രവാദം സംബന്ധിച്ചുമുള്ള വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.