ദോഹ: വിവിധ മേഖലകളിലെ ഖത്തർ-ഫ്രാൻസ് ബന്ധം കൂടുതൽ ശ ക്തമാകുന്നതായി ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ്. 2020 ഖത്തര്‍ ഫ്രാന്‍സ് സാംസ്കാരികവര്ഷമായി പ്ര ഖ്യാപിച്ചിട്ടുണ്ട്. സാംസ്കാരികവര്ഷത്തിെൻറ ഭാ ഗമായി ഇരുരാജ്യവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സൈബര്‍ സുരക്ഷയില്‍ ഖത്തറും ഫ്രാന്‍സും ധാരണപത്രം ഒപ്പുെവച്ചിട്ടുണ്ട്. പാരിസ്ഥിതിക മേഖലയില്‍ ഇരുരാജ്യത്തിനുമിടയില്‍ സംയുക്ത പദ്ധതി നടപ്പാക്കുന്നുണ്ട്. ഖത്തറിനും ഫ്രാന്‍സിനുമിടയിലെ വാണിജ്യവ്യാപാരം 2018ല്‍ 14 ബില്യണ്‍ റിയാലിലേക്കെത്തി. ഉന്നതവിദ്യാഭ്യാസം, മറ്റു മേഖലകള്‍ തുടങ്ങിയവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഖത്തര്‍ വളരെ ശക്തമായ രാജ്യമായി തുടരുന്നു. ഇതാണ് ഇരുരാജ്യത്തിനുമിടയിലെ വാണിജ്യ വ്യാപാരത്തിെൻറ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഖത്തറിനും ഫ്രാന്‍സിനുമിടയിലെ തന്ത്രപ്രധാന സംവാദം വര്‍ഷത്തില്‍ രണ്ടുതവണ വീതം നടന്നുവരുന്നുണ്ട്.
രണ്ടുരാജ്യത്തിനുമിടയിലെ സഹകരണത്തിെൻറ വിവിധ തലങ്ങളാണ് ഈ സംവാദത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അവ എങ്ങനെ നടപ്പാക്കുമെന്നതിലും റോഡ്മാപ്പ് സജ്ജമാക്കുന്നതിലും സംവാദം സഹായകമാകുന്നുണ്ട്. ഇത്തരം യോഗങ്ങളില്‍ രണ്ടു രാജ്യത്തിലെയും ഉന്നതഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഖത്തറില്‍ പഠനം നടത്തുന്നതിനായി കൂടുതല്‍ ഫ്രഞ്ച് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2020 ജനുവരിക്കുള്ളില്‍ ഖത്തറിന് റഫാല്‍ യുദ്ധവിമാനങ്ങളുടെ കൈമാറ്റം പൂര്‍ത്തിയാക്കും. ആകെ 24 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സ് ഖത്തറിന് നല്‍കുന്നത്.
ഇതില്‍ 10 യുദ്ധവിമാനങ്ങള്‍ ഇതിനോടകം കൈമാറുകയും ഇവ ഖത്തറിലെത്തുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്താണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ കൈമാറ്റം. ഈ തലമുറയിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളാണ് ഖത്തറിന് നല്‍കുന്നത്. സമയബന്ധിതമായി ഇവ ഖത്തറിന് വിതരണം ചെയ്തുവരുന്നുണ്ട്. അവസാനത്തെ റഫാല്‍ യുദ്ധവിമാനം അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ ഖത്തറിലെത്തുമെന്നും അംബാസഡര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.