ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന ഖത്തർ പ്രതിനിധികൾ

ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ-ടെററിസം വീക്കിൽ പങ്കെടുത്ത് ഖത്തർ പ്രതിനിധി സംഘം

ദോഹ: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ‘കൗണ്ടർ-ടെററിസം വീക്ക്’ പരിപാടിയിൽ പങ്കെടുത്ത് ഖത്തർ. നാഷണൽ കൗണ്ടർ-ടെററിസം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്.

പരിപാടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചകളിൽ ഖത്തർ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ-ടെററിസം എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ നതാലിയ ഗെർമാൻ, യു.എൻ കൗണ്ടർ-ടെററിസം ഓഫിസ് മേധാവി അലക്സാണ്ടർ സുയേവ് എന്നിവരുമായി ഖത്തർ സംഘം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.

ഭീകരവാദത്തെ നേരിടുന്നതിലും ശേഷി വർധിപ്പിക്കുന്നതിലും ഖത്തറും ഐക്യരാഷ്ട്രസഭയുടെ വിവിധ വിഭാഗങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളിൽ ഇരുപക്ഷവും ആശയങ്ങൾ കൈമാറി.

ഭീകരതക്കെതിരായ ആഗോള പോരാട്ടങ്ങളിൽ സജീവമായി പങ്കുചേരാനും ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം കൂടുതൽ ഊർജിതമാക്കാനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയിലെ മികച്ച ആഗോള രീതികൾ സ്വായത്തമാക്കുന്നതിനും, അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, ദേശീയ സുരക്ഷശേഷി വർധിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.

Tags:    
News Summary - Qatar delegation participates in the United Nations Counter-Terrorism Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.