ദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിെൻറ ഭാഗമായി സർക്കാർ മേഖലയിലെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി മന്ത്രിസഭ. മന്ത്രിസഭാ തീരുമാനപ്രകാരം സർക്കാർ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറാകും. രാവിലെ 7മുതൽ ഉച്ചക്ക് 2 വരെയായിരിക്കും പുതിയ പ്രവർത്തന സമയം.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2020 ജൂൺ 14 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
സ്വകാര്യ മേഖലയിലെ ആരോഗ്യ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ്–19 നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര സേവനങ്ങളൊഴികെ എല്ലാം നിർത്തിവെക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം ആരോഗ്യ സേവന കേന്ദ്രങ്ങളുടെ 40 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തീരുമാനം ജുൺ 15 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.കോവിഡ്–19 പശ്ചാത്തലത്തിൽ മുൻകരുതൽനടപടികൾ സ്വീകരിച്ചുള്ള പ്രവർത്തനം തുടരുമെന്നും രാജ്യത്ത് നിന്നും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നതിെൻറ ഭാഗമായാണിതെന്നും മന്ത്രിസഭ വ്യക്തമാക്കി.
മന്ത്രിസഭ തീരുമാനങ്ങൾ ചുരുക്കത്തിൽ
1– സർക്കാർ മേഖലയിലെ പ്രവർത്തന സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചു. രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും പ്രവർത്ത സമയം. ജൂൺ 14 മുതൽ തീരുമാനം പ്രാബല്യത്തിലാകും.
2– സ്വകാര്യ ആരോഗ്യ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചുള്ള മന്ത്രിസഭാ തീരുമാനത്തിൽ മാറ്റം വരുത്തി 40 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകി. ജൂൺ 15 മുതൽ തീരുമാനം പ്രാബല്യത്തിലാകും. കേന്ദ്രങ്ങളിലെ അടിയന്തര സേവനം നൽകുന്നത് പഴയത് പോലെ തുടരും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കും.
അതേസമയം, രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കെമിക്കൽ, പെേട്രാ കെമിക്കൽ ഉൽപന്നങ്ങളുടെ വിൽപനയും വാങ്ങലും സംബന്ധിച്ച 2012ലെ 11ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള പുതിയ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.