ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ചർച്ചകൾക്ക് ജനുവരി 30ന് ചൊവ്വാഴ്ച യു.എസ് തലസ്ഥാനമായ വാഷിംഗ്ടണിൽ തുടക്കമാകും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി നേതൃത്വം നൽകുന്ന വിദേശകാര്യമന്ത്രാലയം, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ നേതൃത്വം നൽകുന്ന പ്രതിരോധ മന്ത്രാലയം, ഉൗർജ്ജ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ നേതൃത്വം നൽകുന്ന ഉൗർജ്ജ, വ്യവസായ മന്ത്രാലയം, ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി നേതൃത്വം നൽകുന്ന സാമ്പത്തിക വാണിജ്യ മന്ത്രാലയം, അലി ശെരീഫ് അൽ ഇമാദി തലവനായധനമന്ത്രാലയം തുടങ്ങിയ ഉന്നത പ്രതിനിധി സംഘം തന്നെയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.
പ്രതിരോധമന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഭരണ വികസന, തൊഴിൽ സാമൂഹികകാര്യമന്ത്രാലയം, ഗതാഗത വാർത്താവിതരണ മന്ത്രാലയം, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ഖത്തർ എയർവേയ്സ്, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ഖത്തർ ഫൗണ്ടേഷൻ തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള മുതിർന്ന പ്രതിനിധികളും വാഷിംഗ്ടണിലേക്ക് തിരിക്കും. അമേരിക്കയിലെ വിവിധ വകുപ്പുകളും സർക്കാർ ഏജൻസികളും ഖത്തറുമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ചർച്ചകളുടെ സമാപനത്തിൽ കരാറുകൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.