ദോഹ: അർജൻറീനയിലെ വമ്പൻ ക്ലബുകളിലൊന്നായ ബൊക്ക ജൂനിയേഴ്സിെൻറ ഔദ്യോഗിക ജഴ്സി സ്പോൺസർമാർ ഇനി ഖത്തർ എയർവേയ്സ്. ഈ വർഷം മെയ് മാസത്തിൽ ഖത്തർ എയർവേയ്സും ബൊക്ക ജൂനിയേഴ്സും തമ്മിൽ കരാറിലായതിന് പിന്നാലെയാണ് ഖത്തർ എയർവേയ്സ് ലോഗോ പതിച്ചുള്ള ജഴ്സി ബൊക്ക ജൂനിയേഴ്സ് കളത്തിലിറക്കിയത്. 2021/2022 സീസൺ വരെയാണ് കരാർ.
ക്ലബിെൻറ ജഴ്സിയിൽ ഖത്തർ എയർവേയ്സിെൻറ ചിഹ്നവും അടയാളവും പതിഞ്ഞതോടെ ലോകമെമ്പാടുമുള്ള മില്യൻ കണക്കിന് വരുന്ന ഫുട്ബോൾ ആരാധകരിലേക്ക് ഖത്തർ എയർവേയ്സിെൻറ പരസ്യമെത്തും.
ബൊക്ക ജൂനിയേഴ്സുമായുള്ള കരാർ പ്രകാരം ടീമിെൻറ പുതിയ ജഴ്സി പ്രകാശനം ചെയ്യുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ലോകത്തിലെ പ്രധാന വിമാനക്കമ്പനിയെന്ന നിലയിൽ തെക്കേ അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കാൻ ഇത് പ്രയോജനം ചെയ്യുമെന്നും ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് ബൊക്ക. തങ്ങളുടെ ബ്രാൻഡ് നെയിമിൽ ബൊക്ക ജൂനിയേഴ്സിെൻറ മത്സരങ്ങൾ കാണാനിരിക്കുന്നേയുള്ളൂവെന്നം അൽ ബാകിർ വ്യക്ത മാക്കി.
പുതിയ സ്പോൺസർമാരായ ഖത്തർ എയർവേയ്സിെൻറ ബ്രാൻഡിൽ പുതിയ ജെഴ്സി പ്രകാശനം ചെയ്യുന്നതിൽ സന്തോഷിക്കുന്നുവെന്നും ടീമിനെ സംബന്ധിച്ചും ഖത്തർ എയർവേയ്സിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കരാറാണിതെന്നും ഇനി ഭാവിയിലേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെന്നും ബൊക്ക ജൂനിയേഴ്സ് പ്രസിഡൻറ് ഡാനിയൽ അഞ്ചെലിസി പറഞ്ഞു.
ദോഹയിൽ നിന്നും അർജൻറീനൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലേക്കും ബ്രസീലിയൻ നഗരമായ സാവോ പോളോയിലേക്കും 2010 മുതൽ ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. 2016 അവസാനത്തിൽ കൂടുതൽ വളർച്ച ലക്ഷ്യമിട്ട് തെക്കനമേരിക്കൻ എയർലൈൻ ഗ്രൂപ്പായ ലാറ്റം എയർലൈൻ ഗ്രൂപ്പിലെ 10 ശതമാനം ഓഹരി ഖത്തർ എയർവേയ്സ് സ്വന്തമാക്കിയിരുന്നു.
കായിക മേഖലയിൽ പ്രത്യേകിച്ചും ഫുട്ബോൾ മേഖലയിൽ ഖത്തർ എയർവേയ്സിെൻറ ഏറ്റവും പുതിയ കരാറാണ് ബൊക്ക ജൂനിയേഴ്സുമായുള്ളത്. ജർമൻ ഫുട്ബോൾ വമ്പന്മാരായ എഫ് സി ബയേൺ മ്യൂണിക്കിെൻറ പ്ലാറ്റിനം പാർട്ട്ണറാണ് ഖത്തർ എയർവേയ്സ്. ഈയിടെ ഇറ്റാലിയൻ വമ്പന്മാരായ എ എസ് റോമയുമായും കരാറൊപ്പിട്ടിരുന്നു. ഇത് പ്രകാരം 2021 വരെ റോമയുടെ ഔദ്യോഗിക ജെഴ്സി സ്പോൺസർഖത്തർ എയർവേയ്സായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.