ദോഹ: അറിവിൻെറ പെരുംപോരാട്ടം ഡിസംബർ 11ന്. വിജ്ഞാനത്തിൻെറ ഈ പോരാട്ടഭൂമിയിൽ 12 പ്രതിഭകൾ മാറ്റുരക്കും. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് 'ഗൾഫ്മാധ്യമം' നടത്തുന്ന ക്യു ക്വിസിൻെറ ആദ്യഘട്ട മൽസരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദോഹയിലെ വിവിധ സ്കൂളുകളിലെ 12 വിദ്യാർഥികളാണ് രണ്ടുവിഭാഗങ്ങളിലായി ഗ്രാൻറ് ഫിനാലെയിൽ മൽസരിക്കുന്നത്. വെള്ളിയാഴ്ച ദോഹ സമയം ഉച്ചക്ക് ഒരുമണിക്കാണ് മൽസരം തുടങ്ങുക. പ്രമുഖ ഗ്രാൻറ് മാസ്റ്റർ ജി.എസ് പ്രദീപാണ് ഗ്രാൻറ്ഫിനാലെ നയിക്കുന്നത്. മൽസരം facebook.com/madhyamam എന്ന മാധ്യമത്തിൻെറ കോർപറേറ്റ് പേജ് വഴി തൽസമയം കാണാം.
ഏഴ് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർ 'BRILLIANT BUTTERFLY' വിഭാഗത്തിലും, പത്ത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർ 'JUNIOR GENIUS' വിഭാഗത്തിലുമാണ് മൽസരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഗൾഫ്മാധ്യമം ദോഹ ആസ്ഥാനത്താണ് ആദ്യഘട്ട ഓൺലൈൻ മൽസരം നടന്നത്.
പ്രത്യേക ആപ്പിലൂടെ നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യസമയത്ത് ഉത്തരം നൽകിയ 50 വീതം വിദ്യാർഥികളെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്തു. ഇവരിൽ നിന്ന് വീണ്ടും 16 വീതം വിദ്യാർഥികളെ സമാനപ്രക്രിയയിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കായി നടത്തിയ തൽസമയ ഓൺലൈൻ മൽസരത്തിൽ നിന്നാണ് ഇരുവിഭാഗങ്ങളിലുമായി ആറ് വീതം വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ഇവരാണ് ഗ്രാൻറ് ഫിനാലേയിൽ പങ്കെടുക്കുന്നത്.
റോയൽ ബ്രാൻറ് ആണ് പരിപാടിയുടെ മുഖ്യപ്രായോജകർ. അലീവിയ മെഡിക്കൽസെൻറർ, വെൽകെയർ ഫാർമസി, ബി.എസ്.എ, ബഹ്സാദ് ഗ്രൂപ്പ്, ഫ്രണ്ട്സ് കാർഗോ, ഇൻറർടെക്, ജംബോ ഇലക്ട്രോണിക്സ്, ഡൊമാസ്കോ, തൊജ്ജാർ, പാണ്ട ഹൈപ്പർമാർക്കറ്റ്, അഹ്മദ് താമിർ ട്രേഡിങ് കമ്പനി, മീഡിയവൺ, എജുവെയർ എന്നിവരാണ് സഹപ്രായോജകർ. കൂടുതൽ വിവരങ്ങൾ 55373946 നമ്പറിൽ വിളിക്കാം.
കാറ്റഗറി 1:
ഒനൈസ റാഷിദ് (എം.ഇ.എസ്), മുഹമ്മദ് അബ്ദുൽ മുഖീദ് (എം.ഇ.എസ്), റൗനക് തൻവീർ (ഭവൻസ് പബ്ലിക് സ്കൂൾ), മിൻഹ മനാഫ് (എം.ഇ.എസ്), സൗരിക് മിത്ര (രാജഗിരി പബ്ലിക് സ്കൂൾ), തഹാനിയ (എം.ഇ.എസ്).
കാറ്റഗറി 2:
ഐമൻ മുഹമ്മദ് (എം.ഇ.എസ്), നീൽ അൽഡ്രിൻ (നോബിൾ ഇൻറർനാഷനൽ സ്കൂൾ), ആയിഷ റാഷിദ് (എം.ഇ.എസ്.), അഫീഫ ദറീൻ (ഭവൻസ്), അമർ ഹംദാൻ (രാജഗിരി പബ്ലിക് സ്കൂൾ), ബെനിറ്റോ വർഗീസ് ബിജു (എം.ഇ.എസ്)
ഇരുവിഭാഗങ്ങളിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഗംഭീരസമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 55 ഇഞ്ച് ടി.വിയാണ് ഒന്നാംസ്ഥാനക്കാർക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് സൈക്കിളാണ് സമ്മാനം. മൂന്നാംസ്ഥാനക്കാർക്ക് ടാബ്ലറ്റ് കമ്പ്യൂട്ടർ ആണ് സമ്മാനം. എല്ലാവർക്കും ഗൾഫ്മാധ്യമം മൊമേൻറായും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.