ദോഹ: ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ‘ഇസ്തിസ്ഖാഅ്’ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പള്ളികളും മൈതാനങ്ങളുമായി രാജ്യത്തെ 124 കേന്ദ്രങ്ങളിലായി വ്യാഴാഴ്ച രാവിലെ 6.04ന് നമസ്കാരം നടക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ മൈതാനിയിൽ പ്രാർഥന നിർവഹിക്കും. രാജ്യത്തെ മുഴുവൻ വിശ്വാസി സമൂഹവും മഴക്കുവേണ്ടിയുള്ള പ്രാർഥനയിൽ പങ്കെടുക്കണമെന്ന് അമീർ അറിയിച്ചു. ‘ഇസ്തിസ്ഖാഅ്’ നമസ്കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടെയും വിവരങ്ങൾ ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരൾച്ച ഉണ്ടാവുമ്പോഴും മഴയെത്താൻ വൈകുമ്പോഴും മഴക്കുവേണ്ടി പ്രത്യേക നമസ്കാരവും പ്രാർഥനയും നിർവഹിക്കുക എന്ന പ്രവാചക മാതൃക പിന്തുടർന്നാണ് വിശ്വാസ സമൂഹം ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിശ്വാസി സമൂഹം പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.