ദോഹ വഴിയെത്തുന്നവർക്ക് ബ്രിട്ടനിൽ ക്വാറൻറീൻ ആവശ്യമില്ല

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ബ്രിട്ടനിലെത്തുന്ന യാത്രക്കാർക്ക് ഇനി 14 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ സുരക്ഷിത യാത്രാ ഇടനാഴികളുടെ പട്ടികയിൽ ഖത്തറും ഇടം പിടിച്ചതോടെയാണിത്. ഖത്തറുൾപ്പെടെയുള്ള രാജ്യങ്ങളിലോ പട്ടികയിലുള്ള മറ്റ് സ്ഥലങ്ങളിലോ ബ്രിട്ടനിൽ തന്നെയുള്ള മറ്റിടങ്ങളിലോ 14 ദിവസം താമസിച്ചവർക്ക് ഇനി 14 ദിവസത്തെ ക്വാറൻറീൻ ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.

അതേസമയം, പട്ടികയിലിടം പിടിക്കാത്ത സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ളവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കി.ഇക്കഴിഞ്ഞ നവംബർ 14 മുതലാണ് സുരക്ഷിത യാത്രാ ഇടനാഴികളുടെ പട്ടികയിൽ ഖത്തറും ഇടം നേടിയത്.

ആസ്ട്രേലിയ, ജപ്പാൻ, മാലദ്വീപ്, ന്യൂസിലൻഡ്, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള യാത്രക്കാർക്ക് ഖത്തർ വഴി യാത്ര എളുപ്പമാകുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.രാജ്യങ്ങളും പ്രവിശ്യകളും മേഖലകളുമുൾപ്പെടെ 68 കേന്ദ്രങ്ങളാണ് ബ്രിട്ടെൻറ ട്രാവൽ കോറിഡോർ പട്ടികയിലിടം പിടിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.