ദോഹ: ഗതാഗതവകുപ്പിെൻറ ‘അപകടരഹിത വേനൽക്കാലം’ കാമ്പയിൻ പുതിയ തലത്തിലേക്ക്. അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്ന കാമ്പയിനിെൻറ ഇൗ ആഴ്ചയിലെ തലവാചകം ‘അമിതവേഗവും ചുവപ്പ് സിഗ്നൽ അവഗണിക്കുന്നതും അപകടകരം’ എന്നതാണ്. വാഹനം അമിതവേഗതയിൽ ഒാടിക്കുന്നതും ചുവപ്പ് സിഗ്നൽ തെളിഞ്ഞുകിടക്കുേമ്പാൾ വാഹനം ഒാടിച്ചുപോകുന്നതും അപകടങ്ങൾക്കുള്ള പ്രധാനകാരണമെന്നതിനാലാണ് വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത്്.
കാൽനടക്കാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും വാഹനം ഒാടിക്കുന്നവരുടെയും സഹയാത്രികരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയലംഘനങ്ങൾ ഒഴിവാക്കണമന്ന് ഗതാഗതവകുപ്പ് ജനറൽ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. ഇതുസംബന്ധിച്ച് വകുപ്പിെൻറ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിവര–ബോധവത്കരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാഥി അൽ ഹജ്രി സംസാരിച്ചു.
ചുവപ്പ് സിഗ്നൽ മറികടക്കുന്നവരിൽ നിന്ന് 6000 റിയാൽ പിഴ ഇൗടാക്കും. ഇതിന് പുറമേ മുന്നറിയിപ്പായി ഏഴ് പോയിൻറും ലഭിക്കും. ഇത്തരം പോയിൻറ് കൂടുന്നതിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും പിന്നീട് വരും. തങ്ങൾ വരുത്തുന്ന നിയമലംഘനങ്ങൾ എത്രത്തോളം വലുതാണെന്നുള്ള ഒാർമപ്പെടുത്തൽ കൂടിയാണ് പിഴ ശിക്ഷയിലൂടെ നൽകുന്നത്. രാജ്യത്ത് അപകടങ്ങൾ കുറക്കുകയും പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പ്രധാനമായും വകുപ്പ് ലക്ഷ്യമിടുന്നത്.
റോഡ്സ് എഞ്ചിനീയറിങ് വകുപ്പ് ട്രാഫിക് പ്ലാനിങ് സെക്ഷൻ മേധാവി ക്യാപ്റ്റൻ മുഹമ്മദ് മിസ്ഫർ അൽ ഹജ്രിയും വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ഇൗ വർഷം ആദ്യത്തിലെ കണക്കുകൾ പ്രകാരം അമിതവേഗത മൂലമുള്ള ഗതാഗതനിയലംഘനങ്ങൾ കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ അമിതവേഗതസംബന്ധിച്ചുള്ള 51,000 നിയമലംഘനങ്ങളും സിഗ്നൽ മറികടക്കൽ സംബന്ധിച്ച 6700 നിയമലംഘനങ്ങളുമാണ് ഉണ്ടായത്. ചുവപ്പ് സിഗ്നൽ കത്തിനിൽക്കുേമ്പാൾ വാഹനം കടന്നുപോകുന്നത് ആളുകളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള അപകടങ്ങൾക്ക് ഇടയാക്കും.
റോഡ് സുരക്ഷാ വിഷയത്തിൽ കാൽനടക്കാരും ഏറെ ശ്രദ്ധിക്കണം. റോഡ്മുറിച്ചുകടക്കുന്നവർ നിയമം കൃത്യമായി പാലിക്കണം. റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ തെളിഞ്ഞാൽ ഉടൻ കടക്കണം. വാഹനങ്ങൾ കടന്നുപോകണമെന്ന് ട്രാഫിക് പൊലീസുകാർ നിർദേശിച്ചുകഴിഞ്ഞാൽപിന്നെ റോഡ് മുറിച്ചുകടക്കരുത്. റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ പാലിക്കാതിരിക്കുകയോ ട്രാഫിസ് പൊലീസുകാരൻ നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന കാൽനടക്കാർക്ക് 500 റിയാലാണ് പിഴ. എപ്പോഴും ഗതാഗത നിയമങ്ങൾ പാലിക്കാൻ കാൽനടക്കാർ ജാഗരൂകരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.