ഒമ്പതു കോവിഡ് മരണംകൂടി, ആകെ മരണം 357

ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതുപേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 357 ആയി. വ്യാഴാഴ്ച 989 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 821 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്. 168 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 597 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 21,610 ആണ്. 11,120 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 18,25,071 പേരെ പരിശോധിച്ചപ്പോൾ 1,93,952 പേർക്കാണ് വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 1,71,985 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1467 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 489 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.

രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയാണുണ്ടാകുന്നത്. മാസ്ക് ധരിക്കാത്തതിന് വ്യാഴാഴ്ച 106 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളിൽ ഒത്തുകൂടിയതിന് ആറുപേർക്കെതിരെയും നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്ത 18 പേർെക്കതിെരയും നടപടിയെടുത്തിട്ടുണ്ട്. ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്തതിന് നാലുപേർക്കെതിരെ വ്യാഴാഴ്ച നടപടിയെടുത്തു.

Tags:    
News Summary - Nine more deaths, more than 357 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.