നസീം ഹെൽത്ത് കെയർ മാതൃ കമ്പനിയായ ‘തേർട്ടി ത്രീ ഹോൾഡിങ്സ്’വിദ്യാർഥികൾക്കുള്ള വൃക്ഷത്തൈ വിതരണം കൊച്ചി ഭാരതീയ വിദ്യാഭവനിൽ നിർവഹിക്കുന്നു 

വിദ്യാർഥികൾക്ക് വൃക്ഷത്തൈകളുമായി നസീം ഹെൽത്ത് കെയർ ഗ്രൂപ് കമ്പനി

ദോഹ: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു ഭാരതീയ വിദ്യാഭവൻ സ്കൂളും നസീം ഹെൽത്ത് കെയർ ഹോൾഡിങ് കമ്പനി ആയ 33 ഹോൾഡിങ്സും സംയുക്തമായി കേരളത്തിലെ വിദ്യാർഥികൾക്ക് 1000 വൃക്ഷത്തൈകൾ നൽകി. കൊച്ചി നഗരത്തിലും പരിസരത്തുമായി നൂറുകണക്കിനു മരങ്ങൾ വെച്ചുപിടിപ്പിച്ചതിനു പുറമെയാണിത്.

ഇന്ത്യക്കകത്തും പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായി ആരോഗ്യപരിരക്ഷണം, വ്യാപാരം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന '33 ഹോൾഡിങ്സ്'പരിസ്ഥിതി സൗഹാർദ ബിസിനസ് പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈ വിതരണത്തിന് ഭവൻസുമായി കൈകോർത്തത്.

ഏതു പദ്ധതിയും അതിന്റെ അടിത്തറയിൽനിന്നാണ് പരിപോഷിപ്പിച്ചെടുക്കേണ്ടതെന്നും നമ്മുടെ ഭാവിവാഗ്ദാനങ്ങൾ എന്ന നിലയ്ക്ക് വിദ്യാർഥികളുമായി കൈകോർക്കുകയാണ് അതിനുള്ള നല്ല വഴിയെന്നും തേർട്ടി ത്രീ ഹോൽഡിങ്‌സ് സി.എം.ഡിയും നസീം ഹെൽത്ത്‌ കെയർ മാനേജിങ് ഡയറക്ടറുമായ വി.പി. മിയാൻദാദ് പറഞ്ഞു. പൊതു ലക്ഷ്യമായ ഹരിത ഭൂമിക്കു വേണ്ടി ഭവൻസുമായി കൈകോർത്തതും പ്രചോദനാത്മകമായ ടീം വർക്കും പദ്ധതി സാർഥകമാണെന്ന് തെളിയിക്കുന്നു. സി.എസ്.ആർ പരിപാടികൾ ഉൾപ്പെടെ സ്ഥാപനം ഭാവിയിൽ ഹരിത പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ബിസിനസ് പൂർണമായും സുസ്ഥിര കാർബൺ വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യം. സുസ്ഥിര പദ്ധതികൾ ഉൾക്കൊള്ളുന്നതിനായി ഇടപാടുകാരെ സഹായിക്കുക എന്നതു മുതൽ ഭാവിയിലെ മാറ്റത്തിനായി വ്യാപാര മേഖലയിലെ മറ്റുള്ളവർക്കും വിദ്യാർഥികൾക്കും ഉൾക്കാഴ്ച നൽകുകയെന്നതും പദ്ധതിയിടുന്നു.

വരാനിരിക്കുന്ന കാർബൺ വിമുക്ത യുഗത്തിൽ 33 ഹോൾഡിങ്സ് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ഹരിത ഭൂമിക്കായുള്ള പ്രവർത്തനങ്ങളിൽ ചാലകശക്തിയാവുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

Tags:    
News Summary - Naseem Healthcare Group Company with tree saplings for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.