ദോഹ: അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. ട്രക്ക് ൈഡ്രവർമാർ അതിർത്തി വഴി രാജ്യത്തേക്ക് എത്തുേമ്പാഴും പുറത്തേക്ക് കടക്കുേമ്പാഴും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
സൗദിയുമായുള്ള ഖത്തറിെൻറ അതിർത്തിയും ഖത്തറിെൻറ ഏക കര അതിർത്തിയുമാണ് അബൂസംറ. മൂന്നര വർഷത്തെ ഖത്തർ ഉപരോധം നീക്കി കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് അതിർത്തി തുറന്നത്. ശേഷം അബൂസംറ വഴി ഇരുരാജ്യത്തേക്കും യാത്രക്കാർ പോക്കുവരവ് തുടങ്ങിയിരുന്നു. ചരക്കുനീക്കവും ആരംഭിക്കാനിരിക്കേ ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ ഖത്തർ പുറപ്പെടുവിച്ചിട്ടുണ്ട്.
• സൗദിയിൽനിന്ന് അബൂസംറ അതിർത്തി വഴി വരുന്ന ട്രക്ക് ഡ്രൈവർമാർ സൗദി ആരോഗ്യമന്ത്രാലയം നൽകുന്ന േകാവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് 72 മണിക്കൂറിനുള്ളിലുള്ളതാകണം.
• ഇത്തരം ട്രക്കുകളിൽ എത്തുന്ന ചരക്കുകൾ നേരിട്ട് ഖത്തറിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. മറിച്ച് തുറമുഖത്ത് ചരക്കുകൾ ഇറക്കി ഖത്തറിലെ ട്രക്കുകളിൽ കയറ്റി മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ.
തുറമുഖം അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിക്കു ശേഷം ഇറക്കുമതി ചെയ്യുന്നയാളോ അദ്ദേഹത്തിെൻറ പ്രതിനിധിയോ ആയിരിക്കണം തുറമുഖത്തുനിന്ന് ഇക്കാര്യങ്ങൾ നിർവഹിക്കേണ്ടത്.
•അബൂസംറ പോർട്ടിൽ ചരക്കുകൾ ഇറക്കുന്ന നടപടികൾ പൂർത്തീകരിച്ച ശേഷം എത്രയും പെട്ടെന്ന് ട്രക്കുകളും ൈഡ്രവർമാരും സൗദിയുടെ സൽവ തുറമുഖത്തേക്ക് തിരിച്ചുപോകണം.
•ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർതന്നെ അതിർത്തിയിൽനിന്ന് ഖത്തറിലേക്ക് ചരക്കുകൾ കൊണ്ടുപോകാനുള്ള ട്രക്കുകൾ ഏർപ്പാടാക്കണം. ഈ ട്രക്കുകളുടെ നമ്പർ, വരുന്ന തീയതി എന്നിവ മുൻകൂട്ടിതന്നെ അബൂസംറ അതിർത്തി അധികൃതരെ വിവരം അറിയിക്കണം.
•എല്ലാ നടപടികളും ഖത്തർ കസ്റ്റംസ് നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം.
•ഉപരോധം മൂലം ഏറെക്കാലം അതിർത്തി ചെക് പോസ്റ്റ് അടച്ചിട്ടതിനാൽ ചരക്കുകൾ പരിശോധിക്കാനുള്ള വിവിധ ലബോറട്ടറി സംവിധാനങ്ങൾ രാജ്യത്തിെൻറ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഇതിനാൽ അതിർത്തി വഴി വരുന്ന ചരക്കുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തി ഫലം ലഭിക്കാൻ കാലതാമസം എടുക്കും. ഫലം വന്നിട്ട് മാത്രമേ ചില ചരക്കുകളുടെ നീക്കം നടത്താനാകൂ.
• സൗദി കസ്റ്റംസിെൻറ നിർദേശവും ചട്ടങ്ങളും പ്രകാരമുള്ള രേഖകളുെട അടിസ്ഥാനത്തിലാണ് ചരക്കുകൾ അബൂസംറ അതിർത്തി വഴി ഖത്തറിലേക്ക് എത്തിക്കാൻ കഴിയൂ.
• വിവിധ കന്നുകാലികളെ അതിർത്തി വഴി എത്തിക്കുേമ്പാഴും ഈ നടപടികൾ പാലിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.