ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗോള, കോംഗോ, അൽബേനിയ രാജ്യങ്ങളിലേക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായം അയച്ചു. അടിയന്തര മെഡിക്കൽ സഹായമെത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർദേശം നൽകി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഈ രാജ്യങ്ങളിലെ സർക്കാറുകൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് അമീറിെൻറ ഉത്തരവ്. മെഡിക്കൽ ഉപകരണങ്ങൾ, മാസ്കുകൾ, മരുന്നുകൾ, പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ 25 ടൺ മെഡിക്കൽ സഹായം ഖത്തർ എയർവേസ് വഴി സഹോദര രാജ്യങ്ങളിലേക്ക് എത്തിച്ചതായി ഖത്തർ ഡെവലപ്മെൻറ് ഫണ്ട് വ്യക്തമാക്കി. ആഗോള തലത്തിൽ കോവിഡ്–19നെതിരായ അന്താരാഷ്്ട്ര പോരാട്ടത്തിൽ ഖത്തറിെൻറ പങ്ക് വലുതാണെന്ന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി പറഞ്ഞു.
നേരത്തെ ഇറാൻ, ഇറ്റലി, തുനീഷ്യ, അൾജീരിയ, നേപ്പാൾ, റുവാണ്ട രാജ്യങ്ങളിലേക്കും അമീറിെൻറ ഉത്തരവ് പ്രകാരം അടിയന്തര മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഇറാനിലേക്ക് മൂന്ന് ഘട്ടമായാണ് സഹായമെത്തിച്ചതെങ്കിൽ ഇറ്റലിയിലേക്ക് രണ്ട് ഫീൽഡ് ആശുപത്രികളടക്കമാണ് സഹായം നൽകിയത്. വൈറസ് വ്യാപനം ഏറെ ദുരിതം വിതച്ച രാജ്യങ്ങൾക്കും താരതമ്യേന ദുർബലരായ രാജ്യങ്ങൾക്കും കോവിഡ് കാലത്തും കൈത്താങ്ങായി മാറുകയാണ് ഖത്തറെന്ന കൊച്ചു രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.