ദോഹ: പാസ്പോർട്ടിെൻറ നിറമല്ല, മാറേണ്ടത് കേന്ദ്രസർക്കാറിെൻറ നിലപാടാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. പൗരൻമാരെയെല്ലാം ഒരുപോലെ കാണുന്ന തരത്തിലേക്ക് സർക്കാർ നിലപാട് മാറ്റുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ പാസ്പോര്ട്ടി െൻറ നിറം മാറ്റുന്നതിനല്ല സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്. ഇന്ത്യക്കാരന് ഒന്നില്‍ കൂടുതല്‍ നിറം ശരീര ത്തിലെ വസ്ത്രങ്ങള്‍ക്ക് മാത്രമേ ആവശ്യമുള്ളു. ഒരുപാട് ആശങ്കയുള്ള കാര്യങ്ങളാണ് രാജ്യത്തുള്ളത്.
ഇതി െൻറ കൂടെ ഒരു പുതിയ ആശങ്ക കൂടി വന്നു എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രവാസികളെ ഏകോപിപ്പിക്കുന്ന സംവിധാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരം നടപടികള്‍ എടുക്കേണ്ടത്. രാജ്യത്തെ കുടുംബങ്ങളേയും മനുഷ്യരേയും മുഖ്യധാരയിലേക്ക് കൊ ണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗിയായ ഭാര്യയേയും മക്കളേയുമെല്ലാം ചികിത്സക്കായി ചുമലിലേറ്റി വനത്തിലൂടെ കിലോമീറ്ററോളം സഞ്ച രിക്കുന്ന പൗരന്മാര് ജീവിക്കുന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ടിെൻറ നിറം മാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം ആയിട്ടില്ല. ഇന്ത്യയെ മുഴുവനായി കാണാന്‍ കഴിയുന്ന സംസ്കാരമാണ് വേണ്ടത്. മതത്തിെൻറയും ജാ തിയുടേയും പേരില്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇന്ത്യയെ ഒന്നിച്ചു നിര്ത്താ നുള്ള കഴിവ് ഭരണനേതൃത്വത്തിന് വേണം.
എങ്കിലേ വികസനത്തിലേക്ക് കുതിക്കാന്‍ കഴിയൂ. ഓഖി പോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് സ ര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചി രുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. മുന്നറിയിപ്പ് കിട്ടിയോ ഇല്ലയോ എന്ന കാര്യങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചര്‍ച്ചയിലെ കാര്യങ്ങളാണ്. മത്സ്യബന്ധനത്തിന് പോകുന്ന സാധാരണക്കാര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ ഉപകരണങ്ങള്‍ നല്‍കണം. പലരും പരമ്പരാഗത രീതിയിലാണ് ഇപ്പോഴും മത്സ്യ ബന്ധം നടത്തുന്നത്. ഇവരെ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കാൻ ഇനിയും സര്‍ക്കാരിന് സാധിച്ചിട്ടില്ല. മീന്‍പിടുത്ത കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജോലി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ കടലില്‍ പോ യില്ലെങ്കിലും ജീവിക്കാനുള്ള അവസ്ഥയുണ്ടാകും. ഇത്തരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആ വശ്യം. ഇന്ത്യയില്‍ അടിസ്ഥാനപരമായ വികസനം ആവശ്യമാണ്. മതമോ, ജാതിയോ ഭാഷയോ നോക്കാതെ പൗരനായി മാത്രം കണ്ടുകൊണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് രാജ്യത്തിെൻറ വളര്‍ച്ച തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദോഹ സെൻറ്മേരീസ് മലങ്കര ഇടവക വികാരി ഫാ.വര്‍ഗീസ് കൂത്തനേത്തും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.