കതാറ ഒരുങ്ങി; ബലി പെരുന്നാളിന് വൈവിധ്യമാർന്ന പരിപാടികൾ

ദോഹ: ആഘോഷ ദിവസങ്ങളിലെ വൈവിധ്യമാർന്ന പരിപാടികൾ കതാറ ഒരിക്കലും മുടക്കം വരുത്താറില്ല.  ഇത്തവണ ബലിപെരുന്നാളിനും നയന മനോഹരമായ വെടിക്കെട്ട് പ്രയോഗങ്ങളടക്കം കതാറ അണിയിച്ചൊരുക്കുന്നുണ്ട്. ആഗസ്റ്റ് 21ന് ബലി പെരുന്നാളിെൻറ ഒന്നാം ദിവസം വൈകിട്ട് തുടങ്ങുന്ന പരിപാടികൾ രാത്രി വൈകുവോളം  തുടരും. കതാറ ബീച്ച് കേന്ദ്രീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ തന്നെ കുടുംബ ങ്ങൾക്ക് കൂടുതൽ ആസ്വദിക്കാനുള്ള അവസരമൊരുങ്ങും. 


പോലീസ് മ്യൂസിക്കൽ ബാൻഡിെൻറ പ്രത്യേക പരിപാടിയും കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാന വിതരണവും  പെരുന്നാൾ ദിന പരിപാടിയുടെ ഭാഗമായുണ്ടാകും. കതാറ ആംഫി തിയറ്ററിലു ം പോലീസ് മ്യൂസിക്കൽ ബാൻഡിെൻറ പരിപാടി അരങ്ങേറും. കതാറയിലെ ആകാശത്തെ വർണ്ണവിസ്മയം കൊള്ളിക്കുന്ന കരിമരുന്ന് പ്രയോഗവും  അന്ന് നടക്കും.     

Tags:    
News Summary - kathara orungi-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.