ദോഹ: കഹ്റമാ(ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ)യുടെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ശാഖ ഏപ്രിൽ 19ന് സ്ഥിരമായി അടച്ചുപൂട്ടുമെന്ന് അധികൃതർ വ്യക്തമാക്കി. ശാഖ അടച്ചിടുന്നതോടെ ഉപഭോക്താക്കൾക്ക് മുശൈരിബ്, അൽഖോർ, സൽവാറോഡ്, പ്രധാന കേന്ദ്രമായ ഹിലാൽ എന്നീ കേന്ദ്രങ്ങളെ ആവശ്യമായ സേവനങ്ങൾക്കായി സമീപിക്കാമെന്നും കഹ്റമ വ്യക്തമാക്കി.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 2 വരെയാണ് കഹ്റമ ശാഖകൾ പ്രവർത്തിക്കുക. ഇവ കൂടാതെ സർക്കാർ സേവന കോംപ്ലക്സുകളിലെ കഹ്റമ കൗണ്ടറുകളിലും ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കായി സമീപിക്കാവുന്നതാണ്. കഹ്റമ വെബ്സൈറ്റിൽ ലഭ്യമായ സർവീസുകളും മൊബൈൽ ആപ്ലിക്കേഷനിലെ സേവനങ്ങളും ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും ഇതിലൂടെ കൂടുതൽ സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുമെന്നും കഹ്റമ അറിയിച്ചു.
കഹ്റമയുടെ km.qa എന്ന വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്യുന്നതോടെ കഹ്റമയുടെ സേവനങ്ങൾ ഒാൺലൈനായി ഉപയോഗിക്കാൻ സാധിക്കും. ഉപഭോക്താക്കൾ, കരാറുകാർ, കമ്പനികൾ, കൺസൾട്ടൻറുകൾ എന്നിവക്കായി പ്രത്യേകം സേവനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
കഹ്റമ വെബ്സൈറ്റിലും ആപ്ലിക്കേഷനിലും 991 കാൾസെൻററുകളിലുമുള്ള വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇത് കഹ്റമയുമായുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കും. പവർ ഔട്ടേജ്, മാസാന്ത വാടക, ജല ഉപഭോഗ നിരക്ക്, ബില്ല്, മുന്നറിയിപ്പ് തുടങ്ങിയവ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മെസേജ് അയക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം സർവീസുകൾ ഇടതടവില്ലാതെ ലഭിക്കാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും കഹ്റമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.