ദോഹ: ഇറ്റാലിയന്‍ യുദ്ധക്കപ്പലായ ഐറ്റിഎസ് കാര്‍ലോ മാര്ഗോറ്റിനി ദോഹയിലെത്തി. പുരുഷന ്മാരും വനിതകളും ഉള്‍പ്പടെ 168 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇറ്റാലിയന്‍ കപ്പല്നിര് മാണ ഗ്രൂപ്പായ ഫിന്സാേൻറ്യരിയുടെ ഷിപ്യാര്ഡില് നിര്‍മിച്ച യുദ്ധക്കപ്പലാണ് കാര്‍ലോ മാര്ഗോറ്റിനി. ഖത്തറും ഇറ്റലിയും തമ്മില്‍ പ്രതിരോധ^സുരക്ഷാ മേഖലകളില്‍ സഹകരണം കൂട ുതല്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സന്ദർശനം.
സമുദ്രനിരീക്ഷണം, തീവ്രവാദപ്രതിരോധം, കപ്പല്‍ക്കൊള്ള തടയല്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കപ്പലിലെ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2013 ജൂണ്‍ 23നാണ് കപ്പല്‍ ലോഞ്ച് ചെയ്തത്. 27 നോട്ടിക്കല്‍മൈലാണ് കപ്പലിെൻറ വേഗത. ഈ പുതുതലമുറ യുദ്ധക്കപ്പലിന് വിവിധതലങ്ങളിലുള്ള ദൗത്യങ്ങള്‍ നിറവേറ്റാന്‍ ശേഷിയുണ്ട്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് കപ്പലിലുള്ളത്. 2010ല്‍ ഖത്തറും ഇറ്റലിയും ഒപ്പുവച്ച ഉഭയകക്ഷി പൊതുപ്രതിരോധ കരാറിനുശേഷം സഹകരണം കൂടുതല്‍ ദൃഢവും വിപുലവുമായിട്ടുണ്ട്. ഖത്തറുമായുള്ള സഹകരണത്തിന് ഇറ്റലി വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നത്. വിശ്വസനീയ ഹൈടെക് പങ്കാളിയായി ഇറ്റലിയെ ഖത്തര്‍ കണക്കാക്കുന്നുണ്ട്. പ്രമുഖ ഇറ്റാലിയന്‍ കമ്പനികളായ എഐഎഡി, ബിനെല്ലി ആര്‍മി സ്പാ, ബെററ്റ, ഇലട്രോണിക്ക, ഫിന്സാന്റ്യേരി, ജെം, ഇന്റര്മറൈന്, ലിയനാര്‍ഡോ ഇ എംബിഡിഎ തുടങ്ങിയവയെല്ലാം ഖത്തറുമായി സഹകരിക്കുന്നുണ്ട്.
മിഡില്‍ഈസ്റ്റ് പര്യടനത്തിെൻറ ഭാഗമായി ശനിയാഴ്ച ദോഹയില്‍ നങ്കൂരമിട്ട കപ്പല്‍ ചൊവ്വാഴ്ച വരെ ഖത്തറില്‍ തുടരും. ഇറ്റാലിയന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മിഡില്‍ഈസ്റ്റ് അറേബ്യന്‍ കടല്‍ പര്യടനത്തില്‍ യുദ്ധക്കപ്പലിെൻറ ആറാമത്തെ ഇടമാണ് ദോഹയില്‍.
മിഡില്‍, ഈസ്റ്റ് ഏഷ്യന്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സന്ദര്‍ശനത്തിെൻറ ഭാഗമായി ഖത്തര്‍ നാവികസേന ഉദ്യോഗസ്ഥരും ഇറ്റാലിയന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിെൻറ ഭാഗമായിക്കൂടിയാണ് യുദ്ധക്കപ്പല്‍ ഇവിടെയെത്തിയതെന്നും ഐറ്റിഎസ് കാര്‍ലോ മാര്ഗോറ്റിനി അധികൃതര്‍ പറയുന്നു. ഖത്തരി കപ്പലുകളുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസവും ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.