കതാറയിലെ അന്താരാഷ്ട്ര കരകൗശല സാംസ്കാരിക വിപണി ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: കരകൗശല വസ്തുക്കൾക്കും പരമ്പരാഗത തൊഴിലുകൾക്കുമായുള്ള പ്രഥമ അന്താരാഷ്ട്ര സാംസ്കാരിക വിപണിക്ക് കതാറയിൽ തുടക്കമായി.കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിലെ 45, 47, 48 നമ്പർ കെട്ടിടങ്ങളിലാണ് വിപണി ആരംഭിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് അവസാനം വരെ തുടരുന്ന അന്താരാഷ്ട്ര വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി നിർവഹിച്ചു. ഖത്തറിലെയും 14 പ്രവാസി സമൂഹങ്ങളിലെയും കരകൗശല രംഗത്തെ പ്രമുഖരാണ് പ്രദർശനത്തിലുള്ളത്.
സിറിയ, ഫലസ്തീൻ, സുഡാൻ, തുനീഷ്യ, മൊറോക്കോ, യുക്രെയ്ൻ, തുർക്കി, സ്പെയിൻ, ഇറാൻ, ഇന്ത്യ, പാകിസ്താൻ, കെനിയ, ഇത്യോപ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹമാണ് അന്താരാഷ്ട്ര വിപണിയുടെ ഭാഗമായിട്ടുള്ളത്.കതാറയിലെ പരമ്പരാഗത, പൈതൃക പരിപാടികളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനായതിൽ സന്തോഷിക്കുന്നുവെന്നും ഡോ. അൽ സുലൈതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.