ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജൈത്രയാത്ര ക്ലബ് ഫുട്ബാൾ ലോകകപ്പിലും തുടർന്ന് ലിവർപൂൾ. ഖലീഫ സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത ആരാധകക്കൂട്ടത്തെ സാക്ഷിയാക്കി മൊണ്ടേറയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്താണ് ലിവർപൂൾ ഫൈനലിലേക്ക് മാർച്ച് ചെയ്തത്്. ഡിസംബർ 21ന് ശനിയാഴ്ച രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സി.ആർ ഫ്ലെമിങ്ഗോയെ നേരിടും. 11ാം മിനുട്ടിൽ നബി കീറ്റയുടെ ഗോളിൽ മുന്നിലെത്തിയ ലിവർപൂളിനെ ഫ്യൂനസ് മോറിയുടെ ഗോളിൽ മൊണ്ടേറ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത സമയം പൂർത്തിയാക്കുന്നതു വരെ സമനിലയിൽ കുരുങ്ങിയിരുന്ന ലിവർപൂളിനെ ഇഞ്ചുറിടൈമിൽ റോബർട്ടോ ഫിർമീന്യോ നേടിയ ഗോളാണ് രക്ഷിച്ചത്.
അൽഹിലാലിനെ തകർത്ത് സി.ആർ ഫ്ലെമിങ്ഗോ നേരത്തേ ഫൈനലിൽ കടന്നിരുന്നു. ഫൈനൽ കാണാന്‍ ടിക്കറ്റുള്ളവര്‍ക്ക് തങ്ങളുടെ ടിക്കറ്റ് ഉപയോഗിച്ച് മെട്രോയില്‍ സൗജന്യ യാത്രാ പാസ് നേടാം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഗോള്‍ഡ് ലൈനിലെ സ്പോര്‍ട് സിറ്റി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.