ദോഹ: ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് നേതൃത്വത്തിൽ ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിക്കുന്നു. മേയ് 10ന് ഏഷ്യന്‍ ടൗണിൽ ‘രംഗ് തരംഗ്’ എന്ന പേരിൽ കല, സാംസ്കാരിക പരിപാടികളോടെ തൊഴിലാളികളുടെ മേള ആഘോഷിക്കുമെന്ന് ഐ.സി.ബി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ഖത്തറില്‍ പ്രവാസികളായ സാധാരണക്കാരായ തൊഴിലാളികളെയും ആദരിക്കും. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയിലാണ് മേയ് 10ന് വൈകീട്ട് അഞ്ച് മണി മുതല്‍ പരിപാടികള്‍ ആരംഭിക്കുന്നത്. രാത്രി പത്തുമണി വരെ നീണ്ടുനിൽക്കുന്ന ‘രംഗ് തരംഗിൽ’ ഐ.സി.ബി.എഫ് അഫിലിയേറ്റഡ് സംഘടനകളിലെയും മറ്റും കലാകാരന്മാരുടെയും കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, അന്താരാഷ്ട്ര തൊഴിലാളി സംഘടന, മനുഷ്യാവകാശ സംഘടന എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഐ.സി.ബി.എഫ് ഭാരവാഹികൾ അറിയിച്ചു. രംഗ് തരംഗിനായി മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് എസ്.എ.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി എന്നിവരും പങ്കെടുത്തു.
ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ ദീർഘകാലമായി പ്രവാസം നയിക്കുന്ന സാധാരണക്കാരായ 40 പേരെയാണ് ആദരിക്കുന്നത്. 30 വർഷത്തിലേറെയായി പ്രവാസം നയിക്കുന്ന കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയാണ് പരിഗണിക്കുന്നത്. അർഹരായവർക്ക് വിശദമായ വ്യക്തിവിവരങ്ങൾ സഹിതം ഞായറാഴ്ച വരെ അപേക്ഷിക്കാവുന്നതാണ്. സ്വന്തമായോ മറ്റുള്ളവർക്കോ അർഹരെ നാമനിർദേശം ചെയ്യാം. പേര്, എത്ര വർഷമായി ഖത്തറിൽ കഴിയുന്നു, തൊഴിൽ ഉൾപ്പെടെ വിവരങ്ങൾ നൽകണം. icbfqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി വർക്കി ബോബൻ (66100744), വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി (66262477) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.