ദോഹ: സഹപ്രവർത്തകരുടേയും സ്നേഹിതരുടേയും പ്രിയപ്പെട്ട ഇബ്രാഹിക്ക ഇന്ന് നാട്ടി ലേക്ക് മടങ്ങുകയാണ്. 37 വർഷത്തെ പ്രവാസത്തിന് ശേഷമുള്ള ഇൗ മടക്കത്തോടെ അവസാനിക്കു ന്നത് ഒരു ‘സൈക്കിൾ വിപ്ലവം’ തന്നെയാണ്. ഇന്ന് രാത്രിയിലെ ഖത്തർ എയർവേയ്സ് വിമാനത ്തിൽ നാടുപിടിക്കുേമ്പാൾ സന്തതസഹചാരിയായ സൈക്കിളിനെ വിട്ടുപിരിയുന്നതും ഇദ്ദേഹ ത്തെ വേദനിപ്പിക്കും.
വടകര സ്വദേശി എടച്ചേരി തലായിൻറവിട ഇബ്രാഹിം ഖത്തറിൽ വന്ന കാലം മുതൽ തുടങ്ങിയതാണ് സൈക്കിളിനോടുള്ള പ്രണയം. ഒടുവിൽ പച്ച നിറത്തിലുള്ള ഇൗ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങാതായി. നടപ്പിലും ഒാട്ടത്തിലും സൈക്കിൾ തെന്ന കൂട്ട്. എത്ര ദൂരത്തേക്കും മഴയത്തും വെയിലത്തും ആ വാഹനം ഇബ്രാഹിക്കയെയും കൊണ്ടുകുതിച്ചു. കാലമിത്രയും സൈക്കിൾ ചവിട്ടിയിട്ടും അദ്ദേഹത്തിനില്ല, ഒട്ടും കിതപ്പ്. ഇൗ 60ാം വയസിലും പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. സൈക്കിളിനോടുള്ള അടങ്ങാത്ത അനുരാഗമാണ് ഇതിന് പിന്നിലെന്ന് സഹപ്രവർത്തകർ പറയുന്നു.
1983 മാർച്ച് നാലിനാണ് ദോഹയിൽ എത്തിയത്. നജ്മയിൽ ആയിരുന്നു താമസം. ക്യു.സി.സി എന്ന കമ്പനിയിൽ ശുചീകരണതൊഴിലാളിയായാണ് തുടക്കം. പിന്നീട് ഒരുവർഷത്തോളം ചെറിയൊരു ജ്യൂസ് സ്റ്റാൾ നടത്തി. കളിസ്ഥലങ്ങളിലും പാർക്കിലുമൊക്കെ ജ്യൂസും കടികളും കൊണ്ടുപോയി വിൽക്കാൻ തുടങ്ങി. സൈക്കിളിെൻറ പുറകിലുള്ള പെട്ടിയിൽ സാധനങ്ങളെല്ലാം സുരക്ഷിതമായിരുന്നു. സ്റ്റേഡിയത്തിൽ കളികൾ നടക്കുമ്പോൾ കാണികൾക്ക് നല്ല തണുത്ത ജ്യൂസ് സ്നേഹത്തിൽ ചാലിച്ചുനൽകി.
നടവഴിയും വാഹനങ്ങൾ കുതിച്ചുപായുന്ന റോഡുകളും ഇബ്രാഹിക്കയുടെ സൈക്കിൾ ഒരുപാട് താണ്ടി. നാല് വർഷത്തിന് ശേഷമാണ് ആദ്യമായി നാട്ടിൽ പോവുന്നത്. മടങ്ങിയെത്തിയശേഷം ഗറാഫയിലേക്ക് താമസം മാറി. അവിടെയും ജ്യൂസ് കട തുടങ്ങി. കുറച്ചുകാലം അത് തുടർന്നു. 2002ൽ ഒരു അപകടത്തിൽ പരിക്കേറ്റ് 22 ദിവസത്തോളം ബോധമില്ലാതെ ചികിൽസയിലായി. തുടർന്നും പലവിധ കടകൾ നടത്തി കുടുംബം പുലർത്തി. ഒന്നും അത്ര വിജയിച്ചില്ല. സൈക്കിൾ യാത്രക്കിടെ ഒരുപാട് അറബികളും ശൈഖുമാരും കൂട്ടുകാരായി.
2002 മുതൽ ഖത്തരിയുടെ സ്പോൺസർഷിപ്പിൽ ആയിരുന്നു. തുടർന്നും പലവിധ കച്ചവടങ്ങൾ ചെയ്തു. എല്ലായിടത്തും സൈക്കിളിലേറിയായിരുന്നു യാത്ര. ജ്യൂസ്, കുപ്പിവെള്ളം, കടികൾ, കടല, പലഹാരങ്ങൾ തുടങ്ങിയവ പിന്നിലെ നീലനിറത്തിലുള്ള പെട്ടിയിൽ ഭദ്രമാക്കി ഇബ്രാഹിക്ക പാർക്കുകളും കോർണിഷും കളിമൈതാനങ്ങളും സൈക്കിളിൽ ചുറ്റി വിറ്റു. കഴിഞ്ഞ ദിവസം വരെ ദൂരത്തേക്ക് പോലും സൈക്കിളിലായിരുന്നു യാത്ര. ഗറാഫയിലാണ് താമസം. റാബിയ ആണ് ഭാര്യ. മക്കൾ: മുഹമ്മദ്, മുഹ്സിന. അധ്വാനിക്കുന്ന ഒരു വലിയ പ്രവാസപാഠം കൂടിയാണ് ഇൗ മനുഷ്യൻ മടങ്ങുന്നതോടെ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.