??????? ??????? ???????????? ?????? ????????????????????? ?????????????. ???????????????????????????? ??????

ഗള്‍ഫ് കപ്പ്: ഒരുക്കുന്നത് വൻ സുരക്ഷ

ദോഹ: 24ാം അറേബ്യന്‍ ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന് ആഭ്യന്തരമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഒരുക്കുന്നത് വൻ സുരക്ഷ. ഉദ്ഘാടന ചടങ്ങിെൻറ അന്നുമുതൽ തുടങ്ങിയ സുരക്ഷാനടപടികൾ ദിവസവും പിഴവില്ലാതെ മുന്നോട്ടുപോവുകയാണ്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ സുരക്ഷ കമ്മിറ്റിയുടെ കീഴിലാണ് കനത്ത സുരക്ഷയൊരുക്കുന്നത്.

2022 ലോകകപ്പ് ടൂര്‍ണമെൻറുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ പരീക്ഷണം കൂടിയാണിത്. ജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് കടക്കുമ്പോഴും പുറത്തുപോകുമ്പോഴും തിരക്കനുഭവപ്പെടാത്ത സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഉദ്ഘാടനമത്സരം കാണാന്‍ ഖലീഫ സ്റ്റേഡിയത്തില്‍ 38,000ത്തോളം കാണികളാണുണ്ടായിരുന്നത്.

മത്സരം തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറന്നിരുന്നു. വ്യക്തികള്‍ക്ക് ഇ-ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിന് പുറമെ ബാഗുകളും മറ്റുള്ളവയും പരിശോധിക്കുകയുംചെയ്തു. വനിതകളുടെ പ്രവേശനം എളുപ്പമാക്കാന്‍ വനിത പൊലീസിനെയും നിയോഗിച്ചിരുന്നു. ഇതാണ് ശേഷമുള്ള മത്സരങ്ങളിലും പിന്തുടരുന്നത്.

ടൂര്‍ണമെൻറ് തുടങ്ങുംമുമ്പുള്ള സുരക്ഷ, എല്ലാ തലങ്ങളിലുമുള്ള സുരക്ഷാസംവിധാനങ്ങള്‍, ആള്‍ക്കൂട്ട സുരക്ഷയും കായിക സൗകര്യങ്ങളും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയത്. ജനങ്ങള്‍ ഒത്തുചേരുമ്പോഴും വാഹനങ്ങള്‍ കടന്നുപോകുമ്പോഴും ഉണ്ടാകാന്‍ സാധ്യതയുള്ള ഗതാഗത സ്തംഭനം മുന്‍കൂട്ടി കണ്ട് നടപടികൾ സ്വീകരിച്ചുവരുന്നു.

ഗാലറികളുടെ കവാടങ്ങളില്‍ സുരക്ഷാ ജീവനക്കാരെയും നിയോഗിക്കുന്നു. പൊതുഗതാഗത സംവിധാനവും മെട്രോ സംവിധാനവും മുന്‍കൂട്ടി തയാറാക്കിയതും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ മുന്‍കരുതൽ സ്വീകരിച്ചതും നേട്ടമായി.അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ മികച്ച സുരക്ഷയാണ് ഒരുക്കുന്നത്.
കരിമരുന്നുകള്‍, സ്ഫടികക്കുപ്പികള്‍, മൂര്‍ച്ചയുള്ള ആയുധങ്ങളും യന്ത്രങ്ങളും, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി നിരോധിക്കപ്പെട്ടവയുടെ പട്ടികയും സ്റ്റേഡിയങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - gulf cup-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.