ദോഹ: രാജ്യത്ത് അടുത്തിടെ നടക്കാനിരിക്കുന്ന ഫുട്ബാൾ ടൂർണമെൻറുകൾക്കായി ഒരുക്ക ുന്നത് പിഴവില്ലാത്ത സുരക്ഷ. ഈ മാസം 26 മുതൽ ഡിസംബർ എട്ടുവരെയാണ് അറേബ്യൻ ഗൾഫ് കപ്പ ് ഫുട്ബാൾ ചാമ്പ്യൻഷിപ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും ദുഹൈൽ സ്റ്റേഡിയത്തില ുമായാണ് മത്സരങ്ങള്.
അതുകഴിഞ്ഞാലുടൻ ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പും അര ങ്ങേറും. ഡിസംബർ 11 മുതൽ 21 വരെയാണിത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ ഇൻറർനാഷനൽ സ് റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് േവദി.
രണ്ട് ടൂർണമെൻറുകൾക്കും പഴുതില്ലാത്ത സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്. വൻ സന്നാഹമാണ് ഇതിനായി സജ്ജമായിരിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സുരക്ഷവിഭാഗം കമ്മിറ്റി നേതൃത്വത്തിൽ ഇതിനായി വിവിധ സുരക്ഷപരിശീലന പരിപാടികൾ നടത്തിക്കഴിഞ്ഞു. 1333 പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷജീവനക്കാരും പങ്കെടുത്ത പരിശീലന പരിപാടിയും സമാപിച്ചു. രണ്ട് ചാമ്പ്യൻഷിപ്പുകളിലും സ്റ്റേഡിയങ്ങൾക്കും ഫുട്ബാൾ ആരാധകർക്കും സുരക്ഷ ഒരുക്കൽ ചുമതല ഇവർക്കാണ്.
സുരക്ഷകമ്മിറ്റിയുടെ തലവൻ മേജർ ഫഹദ് അൽ സുബൈഇയാണ്. വൻകിട ടൂർണമെൻറുകൾ എന്ന നിലക്ക് എല്ലാ സുരക്ഷ ജീവനക്കാർക്കും ഉന്നത പരിശീലനമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും നവീനമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സുരക്ഷപ്രശ്നങ്ങളിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെപ്പറ്റി ഏറ്റവും പുതിയ പരിശീലനമാണ് നൽകിയിരിക്കുന്നത്. വിവിധ കായിക മാമാങ്കങ്ങൾ ഏറ്റവും സുരക്ഷയിൽ നടത്തുകയെന്ന രാജ്യ നയത്തിന് അനുസൃതമായിട്ടാണ് ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ബ്രിട്ടീഷ് ഹൈ ഫീൽഡ് ഇൻറർനാഷനൽ ഫൗണ്ടേഷെൻറ അംഗീകാരം ലഭിച്ച സുരക്ഷപദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. മൂന്ന് ആഴ്ചത്തെ കോഴ്സാണ് സുരക്ഷ ജീവനക്കാർക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ആഴ്ച തിയറി ക്ലാസുകളായിരുന്നു.
കായികമാമാങ്കങ്ങൾ നടക്കുേമ്പാഴുള്ള ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള വിവിധ സുരക്ഷകാര്യങ്ങൾ അടങ്ങിയ അന്താരാഷ്ട്ര കരിക്കുലം അനുസരിച്ചായിരുന്നു തിയറി ക്ലാസുകൾ. ഇതിനകം നടന്ന മറ്റു പ്രധാന കായിക പരിപാടികളിൽ പ്രേയാഗത്തിൽ വരുത്തിയ വിവിധ നടപടികളും ഇതിൽ ഉൾെപ്പടുത്തിയിരുന്നു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, വിവേചനരഹിതമായി പെരുമാറൽ, മനുഷ്യാവകാശ സംരക്ഷണം, പരിശോധന, സുരക്ഷ അറിവ്, അടിയന്തരഘട്ടങ്ങളിലെ ഇടപെടൽ, പ്രാഥമിക ശുശ്രൂഷ തുടങ്ങിയ വിവിധ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ആഴ്ച സ്റ്റേഡിയങ്ങളെയും അവയിലെ വിവിധ സൗകര്യങ്ങളെയും കുറിച്ചുള്ള പ്രായോഗിക പരിശീലനമായിരുന്നു.
അവസാനഘട്ടമായി വിവിധ സുരക്ഷ നിയമങ്ങൾ സംബന്ധിച്ച പരിശീലനവും നൽകി. ഖത്തറിൽ നടക്കുന്ന ഒരു കായിക പരിപാടിക്ക് ബ്രിട്ടീഷ് ഹൈ ഫീൽഡ് ഇൻറർനാഷനൽ ഫൗണ്ടേഷെൻറ അംഗീകാരം ലഭിക്കുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യൻ കായിക മേഖലയിൽ പരിഗണനക്കുള്ള ഘടകമായിത്തീരും ഈ അംഗീകാരം. ഇത്തരം കായികപരിപാടികൾക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള ഖത്തരി സംഘത്തിൽ പുരുഷൻമാരും സ്ത്രീകളുമടക്കം 79 പേരാണ് ഉള്ളത്. ഇവർക്ക് ഈ വർഷം നിരവധി പരിശീലനപരിപാടികളാണ് നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.