ദോഹ: 2022 നവംബർ 21നാണ് ഖത്തറിലെ ഫിഫ ലോകകപ്പ് തുടങ്ങുക. ഇനി മൂന്നുവർഷം ബാക്കി. മികച്ച ല ോകകപ്പിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നുവെന്ന് ചാമ്പ്യൻഷിപ്പിെൻറ പ്രാദേ ശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ ത വാദി സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവു ം വലിയ കായിക ചാമ്പ്യൻഷിപ്പായ ലോകകപ്പിനെത്തുന്ന കാണികൾക്ക് ഖത്തർ മികച്ച അനുഭവമ ായിരിക്കുമെന്നതിൽ സംശയമില്ല. 2009ൽ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം ലഭിച്ചത് മുതൽ ത യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്നത് സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയാണ്. ലോകകപ്പിന് ശേഷവും അതിെൻറ പാരമ്പര്യവും പൈതൃകവും നിലനിർത്തുകയെന്ന തവാദിയുടെ കാഴ്ചപ്പാടുകൾ നിലവിലെ വാർപ്പുമാതൃകകൾ പൊളിച്ചടുക്കിയായിരുന്നു.
ഇതുവരെ രണ്ട് സ്റ്റേഡിയങ്ങൾ ലോകകപ്പിന് സജ്ജമായി. അടുത്തവർഷം മധ്യത്തോടെ മൂന്ന് സ്റ്റേഡിയങ്ങൾ കൂടി നിർമാണം പൂർത്തിയാക്കി ഫിഫക്ക് മുന്നിൽ സമർപ്പിക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. 2021ഓടെ എട്ട് സ്റ്റേഡിയങ്ങളുടെ നിർമാണവും പൂർത്തിയാക്കി ലോകകപ്പിന് തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനോടനുബന്ധിച്ച അടിസ്ഥാന സൗകര്യവികസനവും പുരോഗമിക്കുന്നു. പ്രധാന ഗതാഗതമാർഗമായ മെേട്രാ സംവിധാനം ആരംഭിച്ചു. അടുത്തവർഷം മധ്യത്തോടെ ഗതാഗതയോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പും ഫിഫ ക്ലബ് ലോകകപ്പും 2022ലേക്കുള്ള റിഹേഴ്സലാണ്. ക്രൗഡ് മാനേജ്മെൻറ്, കമ്യൂണിക്കേഷൻ, ഫാൻ എക്സ്പീരിയൻസ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിക്കാനുള്ള അവസരമാണിവ.
അടുത്ത വർഷവും ഒരു ക്ലബ് ലോകകപ്പ് ഖത്തറിൽ നടക്കും. 2021ൽ ഇതുപോലെ മറ്റൊരു ചാമ്പ്യൻഷിപ് നടത്താനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തും ഇസ്ലാമിക ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ ശേഷിപ്പ് വലുതായിരിക്കും. ജനങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി ഇത് വർത്തിക്കും. മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധം സ്ഥാപിച്ചെടുക്കാനും ഇതിലൂടെ സാധിക്കും.
ഖത്തർ ലോകകപ്പിനായി നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഫുട്ബാൾ ആരാധകർക്ക് വ്യത്യസ്ത താമസസൗകര്യമൊരുക്കാൻ രണ്ട് ഭീമൻ ക്രൂയിസ് കപ്പലുകൾ ദോഹയിൽ എത്തും. ടൂർണമെൻറ് കഴിയുംവരെ കടലിൽ ഒഴുകുന്ന ഹോട്ടലായി ഫുട്ബാൾ ആരാധകർക്കായി കടലിൽ നങ്കൂരമിട്ടുനിൽക്കും. ഇതുസംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എം.എസ്.സി ക്രൂയിസസ് കമ്പനിയുമായി കഴിഞ്ഞയാഴ്ചയാണ് കരാർ ഒപ്പുവെച്ചത്. 4000 കാബിനുകളുള്ള കപ്പലായിരിക്കും ഒഴുകുന്ന ഹോട്ടലായി മാറുക.
ടൂർണമെൻറ് കഴിയുന്നതുവരെയും ഈ കപ്പലുകൾ ദോഹ തുറമുഖത്തുണ്ടാകും. കമ്പനിയുടെ എം.എസ്.സി യൂറോപ കപ്പലും എം.എസ്.സി പോസിയ കപ്പലുമാണ് ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കാൻ ദോഹയിലെത്തുക. ഫ്രാൻസിലെ സെയിൻറ് നസാരിയിൽ നിർമാണഘട്ടത്തിലാണ് ഇപ്പോൾ എം.എസ്.സി യൂറോപ. പ്രകൃതിവാതകം ഇന്ധനമാക്കുന്ന ആദ്യ എം.എസ്.സി ക്ര്യൂയിസ് കപ്പലാണിത്. വെസ്റ്റ്ബേ സ്ൈകലൈനിെൻറ കാഴ്ചകൾ കാണുന്ന തരത്തിലായിരിക്കും കപ്പലുകൾ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.