ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10 20 30 പ്രമോഷന് തുടക്കം. 10, 20, 30 ഖത്തർ റിയാലുകൾക്ക് നിരവധി ഉൽപന്നങ്ങളാണ് ഗ്രാൻഡ് മാളിെൻറ എ ല്ലാ ഔട്ട് ലെറ്റുകളിലും ( ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ് ഷ ോപ് നമ്പർ 91 ആൻഡ് ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമ ാർക്കറ്റ്, എസ്ഥാൻ മാൾ വുഖൈർ ) ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫുട് വെയർ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10 20 30 പ്രമോഷനുവേണ്ടി ഒരുക്കിയിരിക്കുന്നത്.
ഗ്രാൻഡിെൻറ ഏതു ഔട്ട് ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനു ഗ്രാൻറ് 2020-ബൈ ഡ്രൈവ് ആൻഡ് ഫ്ലൈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം .16 ടൊയോട്ട ഫോർച്യുണർ, 40 എൽ.ഇ.ഡി സ്മാർട് ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, 16 പേർക്കു ജോർജിയ ട്രിപ്പ് എന്നിവ അടങ്ങിയിരിക്കുന്നതാണ് സമ്മാനപദ്ധതി . 2020 ജനുവരി 16 നു തുടങ്ങി 2021 ജനുവരി ആറു വരെ നീണ്ടു നിൽക്കുന്ന ഈ മെഗാ പ്രമോഷനിൽ നാല് നറുക്കെടുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ട നറുക്കെടുപ്പ് ഏപ്രിൽ അഞ്ചിന് ഗ്രാൻഡ് മാളിൽ നടക്കും.
ഗ്രാൻഡിെൻറ സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറികൾ, പഴം, ഇറച്ചി, മീൻ എന്നിവക്കാണ് ആവശ്യക്കാരേറെയുള്ളത്. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഫാമുകളിൽ നിന്നും നേരിട്ട് ശുദ്ധമായതും ഉയർന്ന ഗുണമേന്മയുള്ളതുമായ പഴങ്ങളും പച്ചക്കറികളുമാണ് ഗ്രാൻഡിലെത്തുന്നത്. എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും എയർ കാർഗോ വഴി ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും നേരിട്ടാണ് വിപണിയിലെത്തിക്കുന്നത്. ഉൽപന്നങ്ങളിലെ ഗുണമേന്മയാണ് ഗ്രാൻഡിെൻറ ഉപഭോക്തൃ ശ്രേണിയുടെ വളർച്ചക്കു പിന്നിൽ.
ഗ്രാൻഡിെൻറ എല്ലാ വിഭാഗത്തിലും ഏറ്റവും മിതമായ നിരക്കിൽ സാധാരണക്കാരുടെ സങ്കൽപത്തിനും ബഡ്ജറ്റിനും അനുസരിച്ച് പർച്ചേസ് ചെയ്യാൻ കഴിയുന്നു എന്നതാണ് ഗ്രാൻഡിനെ വിപണിയിൽ വേറിട്ട് നിർത്തുന്നത്. ഏറ്റവും മികച്ച ഉൽപന്നം മികച്ച ഗുണമേന്മയിൽ മികച്ച വിലയിൽ നൽകുന്നു എന്നതാണ് ഗ്രാൻഡിെൻറ ഏറ്റവും വലിയ സവിശേഷത എന്നും ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.