കഴിഞ്ഞ റമദാനിലെ കാർഷിക ചന്തകളിലൊന്ന് 

റമദാനിൽ അഞ്ച് കാർഷിക ചന്തകൾ തുറക്കും

ദോഹ: പ്രാദേശികമായി ഉൽപാദിപ്പിച്ചെടുത്ത പച്ചക്കറികളുടെ വിൽപനക്കായി അഞ്ച് കാർഷിക ചന്തകൾ റമദാൻ മാസത്തിൽ തുറന്നുപ്രവർത്തിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അൽ മസ്റൂഅ, അൽ വക്റ, അൽഖോർ-അൽദഖീറ, അൽ ശീഹാനിയ, അൽ ശമാൽ എന്നിവിടങ്ങളിലെ പ്രാദേശിക കാർഷിക ചന്തകളാണ് തുറക്കുക.റമദാനിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഏഴുമുതൽ രാത്രി 11 വരെയായിരിക്കും ചന്തകളുടെ പ്രവർത്തനമെന്ന് ജനറൽ സൂപ്പർവൈസറായ അബ്ദുറഹ്മാൻ അൽ സുലൈതി പറഞ്ഞു.

ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കർഷകർക്ക് പിന്തുണയുമായി മന്ത്രാലയം രംഗത്തുവരുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾ വളരെ എളുപ്പത്തിൽ വിപണനം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും കർഷകർക്ക് ഈ സംരംഭം ഏറെ സഹായകരമാകും. കർഷകരിൽനിന്ന് ഒരിക്കലും മാർക്കറ്റിങ് ഫീസ് ഈടാക്കുകയില്ല. ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാൻ അവരെ സഹായിക്കുകയാണ് ലക്ഷ്യം.. കോവിഡ്-19 വീണ്ടും പടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളുടെയും മുൻകരുതലുകളോടെയുമായിരിക്കും ചന്തകളുടെ പ്രവർത്തനമെന്നും അബ്ദുറഹ്മാൻ അൽ സുലൈതി പറഞ്ഞു.

റമദാനില്‍ അഞ്ഞൂറിലെ ഉൽപന്നങ്ങള്‍ നിയന്ത്രിത വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയവും നടപടികളെടുക്കുന്നുണ്ട്. ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ പഴം, പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.