സ്നേഹത്തിെൻറ പൊതിച്ചോർ വിളമ്പി ‘ഹിഫ്സ് അൽ നഇൗമ’ 2008ൽ ഖത്തറിലെ ആദ്യ ഫുഡ്ബാങ്ക് തുറന്നു

ദോഹ: വിശക്കുന്നവെൻറ വിളികേട്ട് ഏത് സമയത്തും ഒാടിച്ചെല്ലുകയാണ് ഇൗ കൂട്ടായ്മ. ‘ഹിഫ്സ് അൽ നഇൗമ’ എന്ന ഖത്തരി സാമൂഹിക സന്നദ്ധസംഘടനയാണ് അർഹർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്നത്. 2008ലാണ് ഇൗ കൂട്ടായ്മ രൂപവത്ക രിക്കെപ്പടുന്നത്. വിവിധ ഭക്ഷ്യമേളകൾ, കല്ല്യാണങ്ങൾ,
േഹാട്ടലുകൾ എന്നിവിടങ്ങളിലുള്ള അധികഭക്ഷണമാണ് കൂട്ട ായ്മ പ്രവർത്തകർ ശേഖരിക്കുന്നത്. പിന്നീട് മികച്ച രീതിയിൽ പാക്ക് ചെയ്താണ് തൊഴിലാളികൾ, താഴ്ന്ന വരുമാനക ്കാർ, മറ്റ് അർഹർ എന്നിവർക്കായി എത്തിക്കുന്നത്.
2018ൽ 468,581 ഭക്ഷണക്കിറ്റുകളാണ് അർഹരായ ആളുകൾക്ക് സംഘടന എത്തിച ്ചുനൽകിയത്. 242,649 തൊഴിലാളികൾക്കും 33,668 കുടുംബങ്ങൾക്കും കഴിഞ്ഞ വർഷം ഭക്ഷണം നൽകാനായി. പാകം ചെയ്ത ഭക്ഷണം മാത്രമാണ് ശേഖരിക്കുന്നത്. മനുഷ്യസ്നേഹികളും തങ്ങളാൽ കഴിയുന്ന തരത്തിൽ സംഘടനയെ സഹായിക്കുന്നുണ്ട്. 176.8 ടൺ പഴങ്ങൾ, പച്ചക്കറികൾ, എട്ട് ടണ്ണിലധികം ഇറച്ചി, 1.7 ടൺ കോഴി, 4.7 ടൺ പഞ്ചസാര, 4.5 ടൺ അരി എന്നിവയാണ് ഇങ്ങനെ ലഭിച്ചത്. സംഭാവനയായി കിട്ടുന്ന മറ്റ് സാധനങ്ങളും അർഹർക്ക് വിതരണം ചെയ്യുന്നുണ്ട്. 2,027 കാർപെറ്റുകൾ, 2,599 ഫർണിച്ചറുകൾ, 674 ഇലക്ട്രോണിക് ഉപകരണങ്ങൾ, 14,383 തുണിത്തരങ്ങൾ, 2,988 ബാഗുകൾ എന്നിവഇത്തരത്തിൽ കിട്ടിയത് അർഹർക്ക് കഴിഞ്ഞ വർഷം എത്തിച്ചിട്ടുണ്ട്. ആകെ 280,042 ആളുകളാണ് വിവിധ സഹായങ്ങൾ കൈപറ്റിയത്. വിവിധ സീസണുകളിൽ നടത്തുന്ന പ്രത്യേക പദ്ധതികളിലുടെ 216,458 പേർക്കും പ്രയോജനം ലഭിച്ചു.
വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിൽ സംഘടന ബോവത്കരണ ക്ലാസുകളും നൽകുന്നുണ്ട്. ‘ഭക്ഷണപദാർഥങ്ങളുടെ പ്രാധാന്യം’, ‘അവ സംരക്ഷിക്കൽ’ തുടങ്ങിയ വിഷയങ്ങളിൽ സ്കൂളുകളിൽ നടന്ന ബോധവത്കരണ പരിപാടികളിലൂടെ 426 വിദ്യാർഥികൾക്ക് പ്രയോജനം കിട്ടി. 299 പേർക്കും 185 വിവിധ സംഭവങ്ങളിലുമായി സാമ്പത്തിക സഹായങ്ങളും എത്തിച്ചു. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് 458 ബലിമൃഗങ്ങളെയാണ് സീസൺ പദ്ധതികളിലൂടെ നൽകിയത്. 15,000 കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റുകളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. റമദാനിൽ 1,000 കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ നൽകി. റമദാൻ വ്രതം അനുഷ്ഠിച്ച 200,000 പേർക്കാണ് വിവിധ പരിപാടികളിലൂടെ ‘ഹിഫ്സ് അൽ നഇൗമ’യുടെ സഹായം കിട്ടിയത്.
പലപ്പോഴും വിവിധയിടങ്ങളിൽ നടത്തുന്ന മേളകളിലും ചടങ്ങളിലും അധികമാവുന്ന ഭക്ഷണം കളയുകയാണ് ചെയ്യുന്നതെന്ന് കൂട്ടായ്മയിലെ ഉദ്യോഗസ്ഥൻ പറയുന്നു. ഭക്ഷണം എന്നുപറയുന്നത് നമുക്ക് കിട്ടുന്ന അനുഗ്രഹമാണ്. ഇൗ അനുഗ്രഹം പാഴാക്കിക്കളയാൻ പാടില്ല. ഇതിനാലാണ് 2008ൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഖത്തറിലെ ആദ്യ ഫുഡ്ബാങ്ക് തുറന്നത്. ആ വർഷം തന്നെ വിവിധ ചടങ്ങുകളിൽ നിന്നുള്ള അധിക ഭക്ഷണം ശേഖരിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും തങ്ങൾക്ക് നല്ല പിന്തുണയും സഹായവുമാണ് ലഭിക്കുന്നത്. വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനുമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. സീ ലൈൻ ബീച്ചിൽ സംഘടനാ പ്രവർത്തകർ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 വരെ സജീവമായി രംഗത്തുണ്ട്. ബീച്ചിലെ മേളകൾ, ക്യാമ്പുകൾ തുടങ്ങിയിവിടങ്ങളിൽ നിന്നുള്ള അധിക ഭക്ഷണം ഇവരുടെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്.

Tags:    
News Summary - First food bank in Qatar, news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.