പിടികൂടിയതിന്റെ ദൃശ്യങ്ങൾ

ലഹരിമരുന്ന് വിഴുങ്ങിയെത്തിയ യാത്രക്കാരൻ പിടിയിൽ

ദോഹ: ഗുളിക രൂപത്തിൽ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. പ്രത്യേകം ക്യാപ്സൂളുകളുടെ മാതൃകയിലാക്കി വിഴുങ്ങി, ശരീരത്തിനുള്ളിൽ ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. സംശയത്തെ തുടർന്ന് യാത്രക്കാരനെ ബോഡി സ്‌കാനർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനെത്തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ കുടലിൽനിന്ന് 80-ഓളം നിരോധിത ഗുളികകൾ കണ്ടെത്തി. 610 ഗ്രാം വരുന്ന ഷാബുവും ഹെറോയിനുമാണ് അധികൃതർ പിടിച്ചെടുത്തത്. വിഡിയോ ദൃശ്യങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 

Tags:    
News Summary - Drug Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.