വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി

ദോഹ: കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ആഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധിക സമയപരിധിയാണ് അനുവദിച്ചത്. 2007ലെ ട്രാഫിക് നിയമം നമ്പർ (19) അനുസരിച്ച് സമയപരിധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെന്ന് നിർദേശിച്ചിരുന്നു. ജൂലൈ 27ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വാഹന ഉടമകൾ 30 ദിവസത്തിനകം പുതുക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ഈ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. തുടർന്നാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

ഖത്തറിലെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനായി വാഹന ഉടമകൾക്ക് കൂടുതൽ സമയം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയും എല്ലാ വാഹന യാത്രക്കാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ട്രാഫിക് ഡയറക്ടറേറ്റ്.

Tags:    
News Summary - Deadline for vehicle registration renewal extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.