ദോഹ: ഖത്തര്‍ ഇൻറര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി മത്സരം ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നു വരെ ദോഹയില്‍ നടത്തുമെന്ന് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി അറിയിച്ചു. സൈബര്‍ സുരക്ഷ യില്‍ ഖത്തറിെൻറ നേതൃപരമായ പങ്കിനെ കുറിച്ച് മനസ്സിലാക്കാനും ശക്തിപ്പെടുത്താനുമ ാണ് പ്രഥമ മത്സരം ലക്ഷ്യമിടുന്നത്.
ലോകത്താകമാനമുള്ള അണ്ടര്‍ ഗ്രാജ്വേറ്റ്, ബിരുദ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ക്ക് ഒറ്റക്കോ ഗ്രൂപ്പായോ പങ്കെടുക്കാം. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണിയെ തടയാനുള്ള യഥാർത്ഥ പരിഹാരങ്ങളും നടപടികളുമാണ് മൂന്ന് ദിവസത്തെ മത്സരത്തില്‍ അവതരിപ്പിക്കേണ്ടത്.
ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിക്ക് കീഴിലെ അഞ്ച് കോളജുകളിലായാണ് മത്സരം അരങ്ങേറുക.
നൈതികവും ധാര്‍മികതയും, വ്യാജവാര്‍ത്ത, തെറ്റായ വിവരങ്ങള്‍, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഖത്തറിലേയും ലോകത്തേയും വിദ്യാര്‍ഥികളും ഗവേഷകരും വിദഗ്ധരും വിഷയങ്ങള്‍ അവതരിപ്പിക്കുക. ദി കോളെജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളജ് ഓഫ് ഹ്യുമാനിറ്റീസ് ആൻറ് സോഷ്യല്‍ സയന്‍സസ്, കോളജ് ഓഫ് സയന്‍സ് ആൻറ് എന്‍ജിനിയറിംഗ്, കോളജ് ഓഫ് ലോ ആൻറ് പബ്ലിക്ക് പോളിസി, കോ്ജ് ഓഫ് ഹെല്‍ത്ത് ആൻറ് ലൈഫ് സയന്‍സസ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. വ്യാജവാര്‍ത്ത കണ്ടുപിടിക്കല്, ഖത്തര്‍ ഇൻറര്‍നാഷണല്‍ ഹാക്കിംഗ്, സൈബര്‍ സുരക്ഷാ മൂട്ട്, സൈബര്‍ സുരക്ഷ എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ ഇനങ്ങളിലും ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.