ദോഹ: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് കൂടുതല്‍ നടപടികൾ. ക്വാറൻറീനിലിരിക്കുന്ന ആളുകൾ പുറത്തിറങ്ങി നടക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്കും കോവിഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കുമായി ഹോട്ട് ലൈന്‍ നമ്പര്‍ ആരംഭിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും 44579999 എന്ന നമ്പറിലേക്ക് മന്ത്രാലയവുമായി ബന്ധപ്പെടാം. ഇതിനകം 10 ഖത്തരികൾക്കെതിെര കേസെടുത്ത് നിയമനടപടി തുടങ്ങിയിട്ടുണ്ട്. കൂടുതൽ സൂഖുകള്‍ അടക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഗറാഫ, അല്‍ അലി, ഖമീസ്, ജുമാ സൂഖുകളിലെ ഭക്ഷ്യ, മെഡിക്കല്‍ വിതരണ കടകള്‍ ഒഴികെയുള്ളവ മുഴുവന്‍ അടച്ചിട്ടു. അടച്ച സൂഖുകളുടെ വിഡിയോ ദൃശ്യങ്ങള്‍ മന്ത്രാലയം ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. നജ്മയിലെ സൂഖ് അല്‍ ഹറാജ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മാര്‍ച്ചിെൻറ തുടക്കത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടച്ചിരുന്നു. അതിനു പുറമേ ആളുകള്‍ കൂടുതല്‍ എത്തിച്ചേരുന്ന കതാറ, ഖത്തര്‍ ദേശീയ മ്യൂസിയം തുടങ്ങിയവയും അടച്ചിട്ടുണ്ട്. കമേഴ്സ്യല്‍ കോംപ്ലക്സുകളിലെ റീട്ടയില്‍ സ്റ്റോറുകളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ഇതിനകം അടച്ചിട്ടുണ്ട്.
അതേസമയം, കോവിഡ്-19െൻറ പശ്ചാത്തലത്തില്‍ അടച്ചിടേണ്ടതും അടക്കേണ്ടതില്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. സ്ഥാപന ഉടമകളുടെയും പൊതുജനങ്ങളുടെയും സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്ക്കുമാണ് ഇതോടെ അറുതിയായത്. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഭക്ഷ്യോൽപന്നങ്ങളും മെഡിക്കല്‍ സാമഗ്രികളും വില്‍ക്കുന്നവ ഒഴികെയുള്ള എല്ലാ ഷോപ്പുകളുമാണ് അടേകണ്ടേത്. എന്നാല്‍, മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും പുറത്തുള്ള ഷോപ്പുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
വാണിജ്യ കേന്ദ്രങ്ങളായ സൂഖ് വാഖിഫ്, അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ എന്നിവയെയും തീരുമാനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ റീട്ടെയില്‍ സ്റ്റോറുകളും ബാങ്ക് ശാഖകളും അടച്ചിടണമെന്ന് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഖത്തര്‍ മാള്‍, വില്ലാജിയോ, എസ്ദാന്‍ മാള്‍, അല്‍സലാം മാള്‍, സിറ്റി സെൻറര്‍, ക്യുമാള്, ബി സ്ക്വയര്‍ ലഗൂണ മാള്‍ ഉള്‍പ്പടെയുള്ള പ്രധാന മാളുകളിലെ റീട്ടെയില്‍ സ്റ്റോറുകള്‍ക്കു മാത്രമാണ് തീരുമാനം ബാധകമാവുക.ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍, മിഠായി ഷോപ്പുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സെൻററുകള്‍ എന്നിവയെ അടച്ചുപൂട്ടലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനാലാണ് ഹൈപ്പര്മാര്ക്കറ്റുകളെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും അടച്ചുപൂട്ടല്‍ തീരുമാനത്തില്‍നിന്നും ഒഴിവാക്കിയത്. റസ്റ്റാറൻറുകളിലും കഫേകളിലും അവിടെതന്നെ ഇരുന്ന് കഴിക്കാൻ ഭക്ഷണം നൽകുന്നില്ലെങ്കിൽ അടക്കേണ്ട. റസ്റ്റാറൻറുകളിലും കഫേകളിലും പാര്‍സലുകള്‍ മാത്രമാണ് അനുവദിക്കുന്നത്.
മാസ്ക്കുകൾക്ക് പരമാവധി വിൽപന വില നിശ്ചയിച്ചു
ദോഹ: കോവിഡ്ബാധയുടെ പശ്ചാത്തലത്തിൽ വാണിജ്യവ്യവസായ മന്ത്രാലയം മാസ്ക്കുകൾക്ക് പരമാവധി വിൽപന വില നിശ്ചയിച്ചു. ഇനിമുതൽ ഇതിനെക്കാൾ വില കൂട്ടി വിൽപന നടത്തിയാൽ കടകൾക്കെതിെര നടപടി സ്വീകരിക്കും. വിവിധ തരം മാസ്ക്കുകൾക്കുള്ള വിൽപന വിലയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. വിലകൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 16001 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കാം.
ശ്രീലങ്കൻ എയർലൈൻസ് ഖത്തറിലെ ശാഖകൾ പൂട്ടി
ദോഹ: ശ്രീലങ്കൻ എയർലൈൻസ് അൽഖോറിലെയും ഇൻഡസ്ട്രിയൽ ഏരിയയിലെയും ശാഖകൾ പൂട്ടിയതായി ദോഹ ഓഫിസ് അറിയിച്ചു. കോവിഡ്ബാധയുടെ സാഹചര്യത്തിൽ ദോഹ ഓഫിസിെൻറ പ്രവർത്തനസമയം കുറക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 22 മുതൽ 29 വരെ ശ്രീലങ്കൻ എയർലൈൻസിൽ യാത്രചെയ്യാനായി ടിക്കറ്റ്ബുക്ക് ചെയ്തവർ ട്രാവൽ ഏജൻറിനെയോ ഓൺലൈൻ ബുക്കിങ് സൈറ്റോ സന്ദർശിക്കണം. അല്ലെങ്കിൽ 44441217, 44360689, 44446345, 44322628 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ: Email:doh.res@srilankan.com. 24 മണിക്കൂറും പ്രവർത്തിക്കുന്ന േഗ്ലാബൽകോൾ സെൻററുമായി +94117771979 എന്ന നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.