ദോഹ: വിമാനത്തിലെ കാബിൻ ക്രൂവിെൻറ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ വിസ്സമ്മതിക്കുകയും ചെയ്ത യാത്രക്കാരന് ദോഹ ഫസ്റ്റ് ക്ലാസ് കോടതി 3000 റിയാൽ പിഴ ചുമത്തി. വിമാനം പറക്കുന്നതിനിടയിൽ ബോർഡിംഗിലെ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയെന്നാണ് യാത്രക്കാരനായ യുവാവിനെതിരായ കേസ്.
ശാന്തമായിരിക്കാൻ നിർദ്ദേശിച്ച വിമാനത്തിലെ കേബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അസഭ്യം പറയുകയും ക്രൂവിെൻറ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തു. കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും കാബിൻ ക്രൂവിെൻറ സാക്ഷ്യമടങ്ങിയ പോലീസിെൻറ അന്വേഷണ റിപ്പോർട്ട് പ്രതിയെ കുറ്റക്കാരനായി വിധിക്കുന്നതിന് കോടതിയിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.