ദോഹ: കുഞ്ഞുങ്ങളുടെ കാലുകൾ വളഞ്ഞുവരുന്ന രോഗാവസ്ഥക്ക് അത്യാധുനിക ചികിത്സയുമ ായി സിദ്റ മെഡിസിൻ. ജന്മനായുള്ള ഇത്തരം രോഗാവസ്ഥയെ ‘ക്ലബ്ഫൂട്ട്’ എന്നാണ് പറയുക. കാൽപാദത്തെയും കണങ്കാൽ സന്ധിയെയും ബാധിക്കുന്നതാണ് ക്ലബ്ഫൂട്ട് രോഗം. ഈരോഗത്തിനു ള്ള മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന പോൻസെറ്റി ക്ലിനിക്കാണ് സിദ്റ മെഡിസിനിലെ ഓർത്തോ പീഡിക് സർജറി ഡിവിഷെൻറ ഭാഗമായി പ്രവർത്തനമാരംഭിച്ചത്.
ആയിരത്തിൽ ഒരു കുഞ്ഞിനാണ് ക്ലബ്ഫൂട്ട് രോഗം വരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ തന്നെ 50 ശതമാനത്തിലധികവും കുഞ്ഞുങ്ങൾക്ക് രണ്ട് കാലിലും ക്ലബ്ഫൂട്ട് രോഗം ബാധിക്കുന്നുണ്ട്. നേരത്തെ തന്നെ ക്ലബ്ഫൂട്ട് രോഗം കണ്ടെത്തി പാദങ്ങളെ പൂർണമായും ക്രമപ്പെടുത്തുകയെന്നതാണ് പോൻസെറ്റി രീതിയിലൂടെ ചെയ്യുന്നത്. കണങ്കാൽ സന്ധിയിൽ ശരിയായ സ്ഥാനം നിലനിർത്തി പൂർണമായ തിരുത്തൽ നടത്തുകയാണ് പോൻസെറ്റി രീതി. ആഴ്ചതോറുമുള്ള പ്ലാസ്റ്ററിങ്ങും ഇതിലൂടെ ചെയ്യേണ്ടിവരും. ക്ലബ്ഫൂട്ടിനുള്ള ചികിത്സ മാർഗം കണ്ടെത്തിയ ഇഗ്നേഷ്യോ പോൻസെറ്റിയുടെ സ്മരണാർഥമാണ് ഇതിന് ഈ പേര് വന്നത്.സിദ്റ മെഡിസിനിലെ പോൻസെറ്റി ക്ലിനിക്കിൽ ഏറ്റവും മികച്ച ഫിസിയോ തെറപ്പിസ്റ്റുകളാണ് ചികിത്സക്കായി രംഗത്തുള്ളത്. സങ്കീർണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി കാൽപാദം നേരെയാക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തുടനീളം ഫലപ്രദമായി ഉപയോഗിച്ച് വരുന്ന ചികിത്സരീതിയാണ് പോൻസെറ്റി ചികിത്സയെന്ന് സിദ്റ മെഡിസിനിലെ ക്ലിനിക്കിലെ ഡോ. തലാൽ ഇബ്റാഹിം പറഞ്ഞു.
ചികിത്സക്ക് ശേഷവും നിരീക്ഷണവും കൃത്യമായ പരിരക്ഷയും ആവശ്യമായി വരുന്ന ചികിത്സയാണ് പോൻസെറ്റി. രക്ഷിതാക്കളും വീട്ടിലെ പരിചാരകരും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കൽ വിദഗ്ധർ അറിയിക്കുന്നു. ഇരുകാലുകളിലും ക്ലബ്ഫൂട്ട് രോഗം ബാധിച്ച ഹസൻ എന്ന കുഞ്ഞിനാണ് സിദ്റ മെഡിസിൻ പോൻസെറ്റി ക്ലിനിക്കിൽനിന്നും ആദ്യമായി ചികിത്സ ലഭിച്ചത്. ഹസെൻറ കാലുകൾ ചികിത്സയിലൂടെ ശരിയാവുകയും ചെയ്തു. ഇതിനകം തന്നെ 10 പേർക്ക് ക്ലിനിക്കിൽനിന്നും ചികിത്സ
ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.