ഖത്തറിന്റെ കാർഷിക സൗന്ദര്യം കാമറക്കണ്ണിലാക്കാം; വിജയികൾക്ക് കൈനിറയെ സമ്മാനം നേടാം

ദോഹ: ഖത്തറിന്റെ മനോഹരമായ കാർഷിക സൗന്ദര്യം കാമറക്കണ്ണിലാക്കി, ആകർഷകമായ സമ്മാനം നേടാൻ അവസരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാദേശിക കാർഷിക മേഖലയുടെ പങ്ക് എടുത്തുകാണിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഖത്തർ ഫോട്ടോഗ്രഫി സെന്ററുമായി സഹകരിച്ച് ‘ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.

വിജയികൾക്ക് ആകെ ഒരു ലക്ഷം ഖത്തർ റിയാൽ അഥവാ 24 ലക്ഷം രൂപയിലധികം സമ്മാനമായി ലഭിക്കും.

പഴം -പച്ചക്കറി കൃഷി, അക്വാകൾച്ചർ, സുസ്ഥിര കൃഷിരീതികൾ, കൃഷിയുമായി ബന്ധപ്പെട്ട കരകൗശല വിദ്യകൾ എന്നിവയെ ആസ്പദമാക്കിയുള്ള വിഷയങ്ങളിൽ മത്സരത്തിനായി ഫോട്ടോഗ്രാഫി സമർപ്പിക്കാം. 30,000 റിയാൽ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം: 20,000 റിയാൽ, മൂന്നാം സമ്മാനം: 15,000 റിയാൽ. നാല് മുതൽ പത്ത് വരെയുള്ള സ്ഥാനക്കാർക്ക് 5,000 റിയാൽ വീതം സമ്മാനമായി ലഭിക്കും.

പതിമൂന്നാമത് ഖത്തർ ഇന്റർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ-അഗ്രിടെക് 2026ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ കാർഷിക മേഖലയിലെ നൂതനത്വവും സുസ്ഥിരതയും കാമറ കണ്ണുകളിലൂടെ പകർത്തി ഫോട്ടോഗ്രാഫർമാർക്കും വിഷ്വൽ സ്റ്റോറി ടെല്ലർമാർക്കും ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.

കലാപരമായ സർഗാത്മകതയും ആധുനിക ഫോട്ടോഗ്രഫി സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതിയുടെ സൗന്ദര്യം എടുത്തുകാണിക്കാനാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 ജനുവരി 15 വരെയാണ് ഫോട്ടോഗ്രാഫി അയക്കാനുള്ള അവസാന തീയതി. തുടർന്ന് ഫെബ്രുവരി 11ന് വിജയികളെ പ്രഖ്യാപിക്കും. വിജയിച്ച ഫോട്ടോഗ്രാഫുകൾ ഇന്റർനാഷനൽ അഗ്രികൾച്ചറൽ എക്സ്ബിഷനിൽ (അഗ്രിടെക് 2026) പ്രദർശിപ്പിക്കുകയും ചെയ്യും.

സമർപ്പിക്കുന്ന ഫോട്ടോഗ്രാഫി ചിത്രങ്ങൾ കളർ ആയിരിക്കണം. ഒപ്പ്, ലോഗോ, ഫ്രെയിം എന്നിവ പാടില്ല. കുറഞ്ഞത് 300 ഡി.പി.ഐ റെസല്യൂഷനും 3,000 പിക്സൽ വലിപ്പവും ഉണ്ടായിരിക്കണം. ക്രോപ്പിങ്, ലൈറ്റിങ് ക്രമീകരിക്കൽ തുടങ്ങിയ അടിസ്ഥാന എഡിറ്റിങ്ങുകൾ മാത്രമേ അനുവദിക്കൂ.

താൽപര്യമുള്ളവർക്ക് തങ്ങളുടെ ഫോട്ടോഗ്രാഫ് ചിത്രങ്ങൾ PRD@mm.gov.qa എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.

ഖത്തറിലെ കാർഷിക മേഖലയുടെ വളർച്ചയെ ഉയർത്തിക്കാട്ടുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ മത്സരത്തിലൂടെ പങ്കുവെക്കുന്നു. ഖത്തറിലെ കൃഷിയിടങ്ങളുടെ കഥ പറയുന്ന ക്രിയാത്മകവും യഥാർത്ഥവുമായ ഫോട്ടോഗ്രാഫി ചിത്രങ്ങൾ മത്സരത്തിനായി ക്ഷണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Capture the agricultural beauty of Qatar; winners can win cash prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.