ദോഹ: ഉന്നത ഗുണനിലവാരമുള്ള പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാ പ്തത കൈവരിക്കാന്‍ രാജ്യത്തെ മുന്‍പന്തിയിലുള്ള കാര്‍ഷിക കമ്പനി ‘ഖത റാത്’ പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറിയും പഴങ്ങളും ഉത്പാദിപ്പിക്കുന്നവരാണ് ഖതറാത് അഗ്രികള്‍ച്ചറല്‍ ഡവലപ്മെൻറ് കമ്പനി. ഇവര്‍ 32 ഫാമുകളാണ് പരിപാലിക്കുന്നത്.വ്യത്യസ്ത ഇനം പച്ചക്കറികളും പഴങ്ങളുമാണ് തങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി ഓപറേഷന് മാനേജര്‍ നിസാര്‍ എം എ അല്‍ അത്വാനി പറഞ്ഞു. പുതിയ സാധ്യതകൾ തേടുക, കൂടുതല്‍ ഉത്പാദനം നടത്തുക, വ്യത്യസ്ത ഇനങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയിൽ തങ്ങളെപ്പോഴും ശ്രമം നടത്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയതും മികച്ചതുമായ പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ആഗ്രഹിക്കു ന്നത്. ഉത്പാദിപ്പിക്കുന്നവ ശേഖരിച്ചുവെക്കുന്ന പതിവില്ല.
പകരം പറിച്ചെടുത്തയുടന് അവ തരംതിരിച്ച് പെട്ടിക ളിലാക്കി വിതരണക്കാര്‍ക്ക് അപ്പോൾ തന്നെ എത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. വര്‍ഷം മുഴുവന്‍ വിളവെടുപ്പ് നടത്താനാകുന്ന വിധത്തില്‍ വിളകള്‍ കമ്പോളത്തിെൻറ ആവശ്യത്തിനനും കാലാ വസ്ഥക്കും അനുസരിച്ച് മാറിമാറിയാണ് ഉത്പാദിപ്പിക്കുന്നത്.സുസ്ഥിര കര്‍ഷകവൃത്തിയിലും ശുദ്ധമായ കൃഷിയിലുമാണ് കമ്പനി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഏ റ്റവും ചുരുങ്ങിയ ഇടപെടുകള്‍ മാത്രം നടത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയാണ് കൃഷി ചെ യ്യുന്നത്.
മാറി മാറി വിളകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ മണ്ണിെൻറ ആരോഗ്യസ്ഥിതി തിരിച്ചുപിടിക്കാനും സാ ധിക്കുന്നുണ്ട്. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള വിത്തുകള്‍ തെരഞ്ഞെടുക്കാനും കമ്പനി ഏറെ ശ്രദ്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.