ദോഹ: റമദാനിലെ അവസാന പത്തിൽ വിശ്വാസികൾക്ക് രാത്രിയിലും പകലിലുമായി ആരാധനകളിൽ മുഴുകി ‘ഇഅ്തികാഫ്’ ഇരിക്കാൻ 205 പള്ളികൾ നിശ്ചയിച്ചതായി ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.
ദോഹമുതൽ വക്റ, അൽ ഖോർ ഉൾപ്പെടെ രാജ്യത്തിന്റെ വിദൂരദിക്കുകളിലുമായാണ് മന്ത്രാലയം ഇഅ്തികാഫ് സൗകര്യമുള്ള പള്ളികളെ തെരഞ്ഞെടുത്തത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് അനുവാദം നൽകുന്നത്. അതേസമയം, എട്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ കൂടെ ഇഅ്തികാഫ് ഇരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.