ദോഹ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ ഖത്തറില്‍ തങ്ങളുടെ സ്തുത്യർഹ പ്രവര്‍ത്തനത്തിെൻറ 15 വര്‍ഷം പൂര്‍ത്തിയാക്കി. ഗള്‍ഫിലും ഇന്ത്യയിലും സ്വകാര്യ ആരോഗ്യപരിപാലനമേഖലയിലെ പ്രമുഖരാണ് ആസ്റ്റർ. ആശുപത്രി വിപുലീകരണമടക്കം കൂടുതൽ പദ്ധതികളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട്പോകാനാണ് ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിെൻറ തീരുമാനം. കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കും. ഭാവിയില്‍ വലിയതോതില്‍ വികസനപദ്ധതികള്‍ നടപ്പാക്കുമെന്ന് 15 വര്‍ഷത്തെ പ്രവര്‍ത്തനനേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഖത്തര്‍ സിഇഒ ഡോ.സമീര്‍ മൂപ്പന് പറഞ്ഞു. 2003 മാര്‍ച്ച് പത്തിന് മുശൈരിബിലാണ് ആദ്യത്തെ മെഡിക്കല്‍ സെൻറര്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ആറു ക്ലിനിക്കുകളും ഏഴു ഫാര്‍മസികളും ഒരു ഡയഗ്നോസിസ് സെൻററും ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഓള്‍ഡ് അല്‍ ഗാനിം, സി റിങ് റോഡ്, അല്‍ ഹിലാല്‍, അല്‍ റയ്യാന്‍, അല്‍ ഖോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് ആസ്റ്ററിെൻറ മെഡിക്കല്‍ സെൻററുകളുംഫാര്മസികളും പ്രവര്‍ത്തിക്കുന്നത്.
ദോഹ മതാര്‍ ഖദീമില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ഹോസ്പിറ്റലില്‍ 16 വിഭാഗങ്ങളോടൊപ്പം ഓപ്പറേഷന് തിയേറ്ററുകള്‍, ഐ.സി.യു, എന്‍.ഐ.സി.യു, ഡെലിവറി സ്യൂട്ട്, എം.ആര്.ഐ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ചികിത്സലഭ്യമാക്കുവാന് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ.സമീര്‍ മൂപ്പന് പറഞ്ഞു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച ആസ്റ്റര്‍ വളണ്ടിയര്‍ എന്ന സി.എസ്.ആര് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സൗജന്യമായി സേവനങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 700ലധികം ജീവനക്കാരാണ് ഖത്തറിലുള്ളത്. ആസ്റ്റര്‍ സെൻററുകളില്‍ പ്രതിദിനം 2000 മുതല്‍ 2200 വരെ പേരാണ് എത്തുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെൻററില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. ബ്ലഡ് ബാങ്ക് ലൈസന്‍സ് ലഭിച്ച ഏക സ്വകാര്യ ആശുപത്രിയാണ് ആസ്റ്റർ. ആസ്റ്ററിെൻറ മൊബൈല്‍ ആപ്പിലൂടെ സെക്കൻറുകള്ക്കം ഡോക്ടര്‍മാരുടെ അപ്പോയിന്‍മെൻറ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഖത്തര്‍ ചാരിറ്റി, ബലദിയ എന്നിവയുമായി സഹകരിച്ച് അടുത്ത രണ്ടുവര്‍ഷത്തേക്ക് മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കും. മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫുമായ ഡോ. നാസര്‍ മൂപ്പന്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ദോഹ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍, ഡോ. കപില്‍ ചിബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.