അർട്ടേനിയ ക്രൂസ് കപ്പൽ ദോഹ തുറമുഖത്ത്

അർട്ടേനിയയെത്തി, ആയിരത്തിലേറെ സഞ്ചാരികളുമായി

ദോഹ: ക്രൂസ് കപ്പലായ അർട്ടേനിയ ഇതാദ്യമായി ഖത്തറിലെത്തി. ആയിരത്തിലേറെ സഞ്ചാരികളുമായി അർട്ടേനിയ ദോഹ തുറമുഖത്ത് എത്തിയ വിവരം മവാനി ഖത്തറാണ് അറിയിച്ചത്. ഡിസംബർ അവസാന വാരം തുടങ്ങിയ 2022-23 ക്രൂസ് സീസണിൽ രാജ്യത്തെത്തുന്ന മൂന്നാമത് കപ്പലാണിത്. ലെ ബോഗൻവില്ലയാണ് സീസണിൽ ആദ്യമെത്തിയത്.

‘ക്രൂസ് കപ്പലായ അർട്ടേനിയ ദോഹ പോർട്ടിൽ എത്തിയിരിക്കുന്നു. 1011 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്’ -മവാനി ഖത്തർ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. 231 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള കപ്പലാണിത്.

ജൂൺ 30ന് എത്തിയ എം.എസ്.സി വേൾഡ് യൂറോപ ആയിരുന്നു സീസണിൽ ദോഹ പോർട്ടിലെത്തിയ രണ്ടാമത്തെ ക്രൂസ് ഷിപ്. 5,650 ടൂറിസ്റ്റുകളുമായായിരുന്നു യൂറോപയുടെ വരവ്. പുതുസീസൺ 2023 ഏപ്രിൽ വരെ തുടരും. ഈ കാലയളവിൽ മൊത്തം 58 ക്രൂസ് കപ്പലുകൾ ഖത്തറിന്റെ തീരത്തടുക്കുമെന്നാണ് കണക്ക്. 

Tags:    
News Summary - Artenia arrived with more than thousand traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT