ദോഹ: ഖത്തർ സായുധസേനയുടെ കമാൻഡർ ഇൻ ചീഫ് ആയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം സായുധ സേനയിലേക്ക് വനിതാ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിന് വനിതാ സമിതിക്ക് രൂപം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം. നിലവിലുളളതും കഴിഞ്ഞതുമായ സെകൻഡറി സ്കൂൾ ബിരുദധാരികളിൽ നിന്നാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുകയെന്നും പ്രതിരോധമന്ത്രാലയത്തിലെ ഡിഫൻസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.
പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയുടെ നിർദേശപ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. ഖത്തർ സായുധസേന ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗാനിം ബിൻ ഷഹീൻ അൽ ഗാനിം ആണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പെർമനൻറ് യുനിഫൈഡ് കമ്മിറ്റിക്ക് മേൽനോട്ടം വഹിക്കുകയെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. എഞ്ചിനീയറിംഗ്, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, മെഡിസിൻ, ഏവിയേഷൻ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകൾക്കാണ് സമിതി മുൻഗണന നൽകുന്നത്.
രാജ്യത്തെ മറ്റു സ്ഥാപനങ്ങളെ പോലെ തന്നെ ഖത്തർ സായുധ സേനയും വനിതകളെ പിന്തുണക്കുന്നതിനും മികച്ച തൊഴിൽസാഹചര്യം സൃഷ്ടിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കമ്മിറ്റി വർക് ടീം ചെയർമാൻ സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ നാസർ അബ്ദുറഹ്മാൻ അൽ ജാബിർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും മികച്ച ഭാവി ആശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.