ദോഹ: അല്‍ഖോര്‍ റോഡ് പദ്ധതിയുടെ 92ശതമാനത്തിലധികവും പൂര് ത്തിയായെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. പദ്ധതിയു ടെ ഭാഗമായ റാസ് അല്‍ നൗഫ്, ടിന്ബക് ഇൻറര്ചേഞ്ചുകള് കഴിഞ് ഞദിവസം തുറന്നു കൊടുത്തിരുന്നു. അല്‍ഖോര്‍ റോഡുപദ്ധതിയില് പത്ത് ഇൻറര്ചേഞ്ചുകളാണുള്ളത്. ഇതില്‍ ആറെണ്ണം പൂര്‍ത്തിയായി. നാലു ഇൻറര്ചേഞ്ചുകള്, സര്‍വീസ് റോഡുകളുടെ ഭാഗങ്ങള്‍, സൈക്കിള്‍, കാല്‍നട പാത എന്നിവ പൂര്‍ത്തിയാകുന്നതോടെ അല്‍ഖോര്‍ റോഡ് പദ്ധതി പൂര്‍ണമാകും.
പദ്ധതി പൂർത്തിയാകുന്നതോടെ അല്‍ഖോര്‍ അല്‍ബയ്ത്ത് സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ സാധിക്കും. കിഴക്കന്‍ തീരപ്രദേ ശങ്ങളുടെ വികസനത്തിലേക്കുള്ള ഇടനാഴിയാണ് അല്‍ഖോര്‍ റോഡ് പദ്ധതി. വടക്ക്കിഴക്കന്‍, തെക്ക്പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അല്‍ ശമാല്‍ റോഡിലേക്കുള്ള ബദല്‍ മാര്‍ഗം കൂടിയാണിത്. ഓരോ ദിശയിലും അഞ്ച് പാതകളുള്ള അല്‍ഖോര്‍ റോഡില്‍ മണിക്കൂറില്‍ 20,000 വാഹനങ്ങള്‍ സഞ്ചരിക്കാനാകും. മറ്റ് രണ്ട് അടിയന്തര പാതകള്‍ റോഡിെൻറ ശേഷി വർധിപ്പിക്കുകയും ഗതാഗത സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതിയിലെ 33 കിലോമീറ്റര്‍ നീളുന്ന പ്രധാന പാത തുറന്നത്. അല്‍ഖോര്‍ മുതല്‍ ഖത്തര്‍ യൂനിവേഴ്സിറ്റി സ്ട്രീറ്റ് വരെയുള്ള പഴയ റോഡ് നവീകരിച്ച് ഹൈവേയാക്കുകയായിരുന്നു. അല്‍ഖോര്‍ തീര റോഡ് പദ്ധതിയിലെ പ്രധാന കാര്യേജ് വേ അല്‍ഖോറില്‍ നിന്നുള്ള യാത്രാ സമയത്തില്‍ 65 ശതമാനം വരെ കുറവ് വരുത്തുന്നുണ്ട്. 20ലധികം പാര്‍പ്പിട മേഖലകള്‍ കൂടാതെ സാമ്പത്തിക, വാണിജ്യ, പൊതു കേന്ദ്രങ്ങളിലേക്കും വികസനം എത്തിക്കുന്നതാണ് അല്‍ഖോര്‍ റോഡ്. രാജ്യത്തിെൻറ വടക്ക്കിഴക്കന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ണമാകുന്നതോടെ ലുസൈലും മികച്ച നഗരമായി മാറും. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ലുസൈല്‍ വേദിയാകും. ഖലകള്‍ പുരോഗമിക്കും. 2022 ലോകകപ്പ് ഫൈനല്‍ മത്സര വേദി കൂടിയാണ് ലുസൈലില്‍ ഉയരുന്ന സ്റ്റേഡിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.