ദോഹ: പുതുവർഷത്തിൽ ചൈനക്കാർക്ക് സമ്മാനമായി അൽ ജസീറയുടെ വാർത്താ വെബ്സൈറ്റ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് മൻഡാരിൻ ഭാഷയിലാണ് അൽ ജസീറ വെബ്സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. 1.4 ബില്യൻ വരുന്ന ചൈനീസ് ജനതയെ ലക്ഷ്യമിട്ടാണ് വെബ്സൈറ്റിെൻറ 17ാം വാർഷികത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അറബ് വാർത്താമാധ്യമ മേഖലയിൽ നിന്ന് ഇതാദ്യമായാണ് ഒരു വാർത്താ വെബ്സൈറ്റ് ചൈനീസ് ഭാഷയിൽ ആരംഭിക്കുന്നത്.
ചൈനീസ് ജനതയെയും തങ്ങളുടെ േശ്രാതാക്കളാക്കുകയെന്ന അൽ ജസീറയുടെ ലക്ഷ്യത്തിനാണ് ഇതോടെ സാക്ഷാത്കാരം കുറിച്ചിരിക്കുന്നത്. ചൈനയിലെ പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങളായ വൈബോ, വി ചാറ്റ്, മെയ്പായ് തുടങ്ങിയവയിലേക്ക് ഷെയർ ചെയ്യാനുള്ള സംവിധാനവും വാർത്തകൾക്ക് കീഴിൽ തയ്യാറാക്കിയിട്ടുണ്ട്. അൽ ജസീറയുടെ വിജയകരമായ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും ഏറ്റവും വലിയ സമൂഹമായ ചൈനീസ് േപ്രക്ഷകരിലേക്ക് തങ്ങളുടെ സേവനങ്ങൾ എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അൽ ജസീറ ആക്ടിംഗ് ഡയറക്ടർ ജനറൽ മുസ്തഫാ സവാഖ് പറഞ്ഞു.
വിവരങ്ങളുടെ കൈമാറ്റവും സംസ്കാരങ്ങൾക്കിടയിലെ അതിർവരമ്പുകൾ ഇല്ലാതാക്കുന്നതിനും തങ്ങളുടെ പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ജസീറയുടെ ബെയ്ജിംഗിലെ ബ്യൂറോ ചീഫ് ആയിരുന്ന ഇസ്സത് ശഹറൂർ ആയിരുന്നു പദ്ധതിക്ക് മേൽനോട്ടം വഹിച്ചിരുന്നത്. 2017 ഡിസംബർ 23ന് അവർ നിര്യാതയായി.
ചൈനയിലെ 700 മില്യൻ വരുന്ന ഇൻറർനെറ്റ് ഉപയോക്താക്കൾക്കായി സത്യസന്ധമായ വാർത്തകൾക്കുള്ള ഒരു കവാടമാണ് പുതിയ സംരംഭമെന്ന് അൽ ജസീറ ഡിജിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ യാസിർ ബിഷ്ർ പറഞ്ഞു. സഹിഷ്ണുതയുടെയും ആദരവിെൻറയും സ്വാതന്ത്ര്യത്തിെൻറയും അവകാശങ്ങളുടെയും മൂല്യങ്ങളും തത്വങ്ങളും േപ്രാത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1996ലാണ് അൽ ജസീറ അറബിക് ചാനൽ തുടക്കം കുറിക്കുന്നത്. 2006ൽ ഇംഗ്ലീഷ് ചാനലും 2011ൽ ബാൽക്കൻ ചാനലും അൽ ജസീറ ആരംഭിച്ചു. ഇന്തോനേഷ്യൻ ഭാഷയിലുള്ള അൽ ജസീറയുടെ വാർത്താ വെബ്സൈറ്റ് പദ്ധതി വരും ദിവസങ്ങളിൽ തന്നെ ലോഞ്ച് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.