ദോഹ: ഖത്തറും യൂറോപ്യന്‍ യൂണിയനും വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ചു. ബ്ര സല്സിലെ യൂറോപ്യന്‍ കമ്മിഷന് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. കരാര്‍ പ്രകാരം ഖത്തറിനും യൂറോപ്യന്‍ യൂണിയന് അംഗരാജ്യ ങ്ങള്‍ക്കും പരസ്പര ം വ്യോമ പാത പരിധിയില്ലാതെ ഉപയോഗപ്പെടുത്താം. പ്രതിദിന വ്യോമ ഗതാഗതത്തിന് പുറമേയാണിത്.ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി, യൂറോപ്യന്‍ കമ്മിഷന് വൈസ് പ്രസിഡൻറ് ഫോര്‍ ജോബ്സ് ഗ്രോത്ത് ഇന്‍വെസ്റ്റ്മെൻറ് ആൻറ് കോംപിറ്റിറ്റീവ്നെസ് ജ്യര്കി കതയിനേന് എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ആദ്യമായാണ് ഇത്തരമൊരു കരാര്‍ യൂറോപ്യന്‍ യൂണിയനും ജി സി സി അംഗരാജ്യവും തമ്മില്‍ ഒപ്പുവെക്കുന്നത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍കി അല്‍ സുബൈയും ഡയ റക്ടററ്റ് ജനറല്‍ ഫോര്‍ മൊബിലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അഫയേഴ്സ് ത ലവന് കാര്‍ലോസ് അകോസ്റ്റയുമാണ് കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍, ബെല്‍ജിയത്തിലെ ഖത്തരി അംബാസഡര്‍ അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫിയും ചടങ്ങില്‍ സംബന്ധിച്ചു.
പുതിയ കരാര്‍ പ്രകാരം ഇരുഭാഗത്തേക്കുമുള്ള സഞ്ചാരം വര്‍ധിക്കും. ടൂറിസം, വ്യാപാര കൈമാറ്റം എന്നിവയില്‍ പുരോഗതിയുണ്ടാവും. സാമ്പത്തിക മുന്നേറ്റത്തിന് കാരണമാവും. അന്യായമായ ഉപരോധത്തിന് വിധേയമായിക്കൊണ്ടിരിക്കെ ഇത്തരമൊരു കരാര്‍ ചരിത്രപരമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.