ദോഹ: ആഭ്യന്തര കൃഷിയെയും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ വിൽക്കുന്നതിനെയും സഹായകമാകുന്ന സംവിധാനങ്ങൾ നിലവിൽ വരണമെന്ന് ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്വദേശി കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾക്ക് മാന്യമായ വിപണി കണ്ടെത്തുന്നതിൽ വിജയിക്കുന്നില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിരിക്കുന്നത്. കാർഷിക മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് കുറഞ്ഞ വിലക്ക് വളവും വിത്തും ഉൾപ്പടെയുള്ളവ ലഭ്യമാക്കുന്നതിന് ഇതുവരെ സംവിധാനം ഉണ്ടായിട്ടില്ലെന്ന് കർഷക പ്രമുഖനായ ഡോ. റാഷിദ് അൽകുവാരി അഭിപ്രായപ്പെട്ടു. സ്വദേശി കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഫാർമേഴ്സ് അസോസിയേഷന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തുർക്കിയിൽ നിന്നോ ഹോളണ്ടിൽ നിന്നോ ആയിരം കക്കിരിയുടെയോ തക്കാളിയുടെയോ വിത്തുകൾ എത്തിക്കുന്നതിന് വേണ്ട ചെലവിെൻറ പകുതി വിലക്ക് ഇവിടെ അവ ലഭ്യമാക്കാൻ കഴിയുമെന്ന് കുവാരി അഭിപ്രായപ്പെട്ടു. വിത്തും വളവും മിതമായ വിലക്ക് ഇവിടെ തന്നെ ലഭ്യമാക്കാനായാൽ കുറഞ്ഞ വിലക്ക് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുമെന്ന് അഗ്രിക്കോ കാർഷിക കമ്പനിയുടെ മേധാവി അഹദ് ഖലഫ് അഭിപ്രായപ്പെട്ടു. കർഷകരുടെ കൂട്ടായ്മയിലൂടെ കാർഷിക മേഖലയിൽ പുതിയ കുതിച്ച് ചാട്ടത്തിന് സാധിക്കുമെന്ന അഭിപ്രായമാണ് ഖലഫ് പങ്ക് വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.