ദോഹ: രാജ്യം കൂടുതൽ ശൈത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 15 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ താപനിലയായി 3.5 ഡിഗ്രി സെൽഷ്യസ് ബൂസംറയിൽ രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ദേശീയ കാലാവസ്ഥാ വകുപ്പ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 2017 ഫെബ്രുവരിയിൽ ബൂസംറയിൽ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഖത്തറിെൻറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് 2017 ഫെബ്രുവരിയിലേത്.
അൽഖോർ, മിസൈദ്, വക്റ എന്നീ ഭാഗങ്ങളിൽ ഇന്നലെ 10 ഡിഗ്രിയിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. മിസൈദിൽ 5.9 ഡിഗ്രിയും വക്റയിൽ 9.8ഉം അൽഖോറിൽ എട്ടും ഡിഗ്രി രേഖപ്പെടുത്തി. ദോഹയിൽ ഇന്നലെ 13.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ദുഖാനിലും അൽ റുവൈസിലും 14.6 ഡിഗ്രിയാണ് താപനില.
വരും ദിവസങ്ങളിൽ പ്രത്യേകിച്ച് രാത്രികളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റിെൻറ വേഗത മൂന്ന ്മുതൽ 12 നോട്ടിക്കൽ മൈൽ ആയിരിക്കുമെന്നും കടലിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന് എട്ട് മുതൽ 18 നോട്ടിക്കൽ മൈൽ വേഗതയും അനുഭപ്പെടുമെന്നും വകുപ്പ് വ്യക്തമാക്കി. കാഴ്ചാ ദൂരപരിധി നാല് മുതൽ എട്ട് കിലോമീറ്റർ വരെയാകാനിടയുണ്ടെന്നും ചിലയിടങ്ങളിൽ അതിലും കുറയുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.