ദോഹ: 10 ദിവസം മുമ്പ് യമനില്‍ തട്ടിക്കൊണ്ടുപോയ അല്‍ ജസീറ വാര്‍ത്താസംഘം മോചിതരായതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടര്‍ ഹംദി അല്‍ ബുഖാരി, ക്യാമറാമാന്‍ അബ്ദുല്‍ അസീസ് അല്‍ സബ്രി, ഡ്രൈവര്‍ മുനീര്‍ അല്‍ സബാഇ എന്നിവരാണ് വ്യാഴാഴ്ച മോചിതരായത്. യമനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് പേരെയും ഈ മാസം 18നാണ് യമനിലെ തായിസില്‍ നിന്ന് കാണാതായത്.
തട്ടിക്കൊണ്ടുപോയത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍, ഇറാന്‍െറ പിന്തുണയുള്ള ഹൂതികളാണ് തട്ടിക്കൊണ്ടുപോയതെന്ന് മോചനത്തിന് ശേഷം ഹംദി അല്‍ ബുഖാരി ഫേസ്ബുക് സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടകരമായ പ്രവര്‍ത്തന മേഖലയാണ് യമന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെയായി യമനില്‍ 17 മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് തങ്ങളുടെ സഹപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയതെന്നും മാധ്യമപ്രവര്‍ത്തകരെ ഇങ്ങനെ ലക്ഷ്യമിടുന്നത് പരിതാപകരമാണെന്നും അല്‍ ജസീറ ആക്ടിങ് ഡയറക്ടര്‍ മുസ്തഫ അല്‍ സുഹാഗ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.