മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം റുസ്താഖ് ആശുപത്രിയിൽ മരിച്ച എറണാകുളം തോപ്പുംപടി കഴുത്തുമുട്ട് സ്വദേശി വിപിൻ സേവ്യറിെൻറ (31) മൃതദേഹം ശനിയാഴ്ച സുഹാറിൽ സംസ്കരിക്കും. രാവിലെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരത്തിന് കൊണ്ടുപോകാൻ അനുമതി ലഭിച്ചതായി വിപിെൻറ കുടുംബ സുഹൃത്ത് പറഞ്ഞു.
ബർക്ക കേന്ദ്രീകരിച്ച് സബ് കോൺട്രാക്ടിങ് സ്ഥാപനം നടത്തിവരുകയാണ് വിപിെൻറ പിതാവ് സേവ്യർ. നേരത്തേ സഹമിലായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങളായി ഇവർ കുടുംബസമേതം ഒമാനിലുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപിന് പനിയുണ്ടായത്. പനിയെ തുടർന്ന് മരുന്ന് വാങ്ങി തിരികെയെത്തിയെങ്കിലും രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റുസ്താഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ആണെന്ന് തിരിച്ചറിയുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. മോളിയാണ് വിപിെൻറ മാതാവ്. അമല ഭാര്യയാണ്. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.