സലാല: ഒരുദിവസത്തെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സലാലയിൽനിന്ന് മടങ്ങി. സലാലയിലെ സുൽത്താനി എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.സ്വകാര്യ സന്ദർശനത്തിനായി ഒമാനിലെത്തിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഉജ്ജ്വല വരവേൽപ് നൽകി. സലാലയിലെ റോയൽ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി സ്വീകരിച്ചു.
ഇരുനേതാക്കളും സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ സാഹോദര്യ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഒമാനും യു.എ.ഇയും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പാതകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.
പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ, പ്രത്യേകിച്ച് പ്രാദേശിക സമാധാനവും സ്ഥിരതയും സംബന്ധിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. സുരക്ഷിതവും, അന്തസ്സുള്ളതും, സമൃദ്ധവുമായ ഒരു ജീവിതത്തിനായുള്ള തങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു.
ഒമാനും യു.എ.ഇയും തമ്മിലുള്ള അടുത്തതും ചരിത്രപരവുമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ സന്ദർശനം. സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുൽത്താന്റെയും പ്രസിഡന്റിന്റെയും പരസ്പര പ്രതിബദ്ധതയുടെ പുനഃസ്ഥാപിക്കലും ഇത് എടുത്തുകാണിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.